വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, September 18, 2013

സ. വെളിയം ഭാർഗ്ഗവന് ആദരാഞ്‌ജലികൾ

സ. വെളിയം ഭാർഗ്ഗവൻ അന്തരിച്ചു

(ദേശാഭിമാനി വാർത്ത, 18-9-2013)

തിരു: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അദ്ദേഹം ഏറെനാളായി ശ്വാസകോശരോഗ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.  റിട്ട അധ്യാപിക സുനിതയാണ് ഭാര്യ. മകള്‍: മഞ്ജു (എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കെഎസ്ഇബി) മരുമകന്‍: അജിത്( സൈന്റിസ്റ്റ്, സിഎസ്ഐആര്‍).പട്ടം വൃന്ദാവന്‍ കോളനിയിലെ വസതിയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമുതൽ സിപിഐ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എം എൻ സ്മാരകത്തിൽ പൊതുദർശനത്തിനു വെക്കും. സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് നാലിനു ശാന്തി കവാടത്തിൽ നടക്കും.

പ്രതിസന്ധിഘട്ടത്തില്‍ ധീരമായ നേതൃത്വത്തിലൂടെ പാര്‍ടിയെ മുന്നോട്ട് നയിച്ച വെളിയം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ശക്തിപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്. 1928 ല്‍ കൊല്ലം ജില്ലയിലെ വെളിയം പടിഞ്ഞാറ്റുകരയില്‍ പരമ്പരാഗത നെയ്ത്തു കുടുംബത്തില്‍ ജനനം. കെ ഭാര്‍ഗവന്‍ എന്നാണ് യഥാര്‍ഥ പേര്. വെളിയം സംസ്കൃത സ്കൂളിലായിരുന്നു പഠനം. വേദങ്ങളും ഉപനിഷത്തുകളും പഠിച്ച് ആത്മീയതയുടെ വഴി സ്വീകരിച്ച വെളിയം പിന്നീട് അടിയുറച്ച കമ്യൂണിസ്റ്റുകാരനാവുകയായിരുന്നു. കാവിയുടുത്ത് തല മുണ്ഡനം ചെയ്ത് മൂന്ന് വര്‍ഷം സന്യാസിയായി അലഞ്ഞു. പോയടത്തെല്ലാം കള്ളന്മാരെ കണ്ടതിനാലാണ് സന്യാസത്തില്‍ നിന്ന് പിന്തിരിഞ്ഞതെന്ന് അദ്ദേഹം പീന്നീട് പറഞ്ഞിട്ടുണ്ട്. പേടി തോന്നാത്ത വിശപ്പറിയാത്ത ഈ സന്യാസി ജീവിതം പിന്നീടുള്ള വെളിയത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് ചവിട്ടുപടിയായി.

സന്യാസ ജീവിതത്തില്‍നിന്നും മടങ്ങിവന്ന വെളിയം കൊട്ടാരക്കര സ്കൂളിലും കൊല്ലം എസ് എന്‍ കോളേജിലും പഠിച്ചു. കോളെജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ അംഗമായിരുന്നു. 1948ല്‍ 23 മാത്തെ വയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. കൊട്ടാരക്കര താലൂക്കിലും കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കമ്യൂണസിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നാട്ടില്‍ നടന്ന പ്രക്ഷോഭങ്ങളും മുന്നില്‍ കണ്ട ജനങ്ങളുടെ യാതനകളുമാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയത്. ഭരണകൂടത്തിന്റെ നിരന്തര പീഡനങ്ങള്‍ക്ക് വെളിയം ഇരയായി. 1954 ലെ ട്രാന്‍സ്പോര്‍ട് സമരകാലത്ത് പൊലീസുകാര്‍ വെളിയത്തിന്റെ മീശയും തലമുടിയും പിഴുതു. പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനേറ്റ ക്ഷതം ജീവിതാവസാനം വരെ വേദനയായി കൊണ്ടു നടന്നു വെളിയം.

അവിഭക്ത കമ്യൂണിസ്റ്റു പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഒരിക്കല്‍ വെളിയം പഞ്ചായത്തില്‍ അംഗമായി. രണ്ട് തവണയേ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചുള്ളൂ. 1957 ലും 60 ലും ചടയമംഗലത്തുനിന്ന് ജയിച്ച് എംഎല്‍എ ആയി. 64ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ ഉറച്ചുനിന്നു. പീന്നീട് പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ രംഗത്ത് ഉറച്ചുനിച്ച വെളിയം പാര്‍ടിയുടെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാനിയായി.പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്നേഹപൂരവം ആശാനെന്ന് വിളിച്ചു.

1956 മുതല്‍ പാര്‍ടി സംസ്ഥാന കൗണ്‍സില്‍ അംഗമായി. 1998 ലെ കണ്ണൂര്‍ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പി കെ വാസുദേവന്‍ നായര്‍ സ്ഥാന മൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. 2010 നവംബര്‍ 14 വരെ ആ സ്ഥാനത്ത് തുടര്‍ന്ന് പീന്നീടാണ് അനാരോഗ്യം മൂലം പാര്‍ടി നേതൃസ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. പാര്‍ടി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്