വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 11, 2012

ബി.ജെ.പി-യ്ക്ക് 10 കോടി ; കോണ്‍ഗ്രസിന് രണ്ടരക്കോടി

ഏഷ്യാനെറ്റ് ബിജെപിക്ക് നല്‍കിയത് 10 കോടി ; കോണ്‍ഗ്രസിന് രണ്ടരക്കോടി

Posted on: 11-Jan-2012 02:45 AM,
ദേശാഭിമാനി വാർത്ത

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2009-10 സാമ്പത്തികവര്‍ഷത്തില്‍ ഏഷ്യാനെറ്റ് ബിജെപിക്ക് പത്തുകോടി രൂപയും കോണ്‍ഗ്രസിന് രണ്ടരക്കോടിയും സംഭാവന നല്‍കി. ഇരു പാര്‍ടികള്‍ക്കും കോടികള്‍ സമ്മാനിക്കുന്ന വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഏഷ്യാനെറ്റ് മുന്‍നിരയില്‍ . ഏഷ്യാനെറ്റ് ടിവിയുടെ തലവന്‍ രാജീവ് ചന്ദ്രശേഖരന്‍ ബിജെപി പിന്തുണയോടെ കര്‍ണാടകത്തില്‍നിന്ന് രാജ്യസഭയില്‍ എത്തിയിരുന്നു. ഇതിന്റെ നന്ദിസൂചകമായാണ് വന്‍തുക നല്‍കിയത്. കണക്കില്‍പ്പെടുത്തിയ തുക മാത്രമാണിത്. ബിജെപിയുടെ വീക്ഷണരേഖ തയ്യാറാക്കി നല്‍കിയതും ഏഷ്യാനെറ്റ് തലവനാണ്. വിവരാവകാശപ്രകാരം ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോം എന്ന സന്നദ്ധസംഘടന ശേഖരിച്ച കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. കോണ്‍ഗ്രസും ബിജെപിയും കോടികള്‍ കൈപ്പറ്റിയപ്പോള്‍ ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ് വന്‍കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സംഭാവന നിരസിച്ചത്. കണക്കില്‍ ഉള്‍പ്പെടുത്തിയ നിയമാനുസൃതസംഭാവന പരിഗണിച്ചാല്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ഏറ്റവുമധികം പണം നല്‍കിയത് ബിര്‍ലയാണ്. 2009-10 വര്‍ഷത്തില്‍ 30.6 കോടി രൂപ ബിര്‍ല കോണ്‍ഗ്രസിനും ബിജെപിക്കുമായി നല്‍കി. ബിജെപിക്ക് 16.6 കോടിയും കോണ്‍ഗ്രസിന് 13.95 കോടിയും കിട്ടി. ടാറ്റ ഗ്രൂപ്പ് കോണ്‍ഗ്രസിന് 5.64 കോടിയും ബിജെപിക്ക് 4.14 കോടിയും നല്‍കി. ലാര്‍സന്‍ ആന്‍ഡ് ടുബ്രോ കോണ്‍ഗ്രസിന് 2.25 കോടി നല്‍കി. വേദാന്ത ഗ്രൂപ്പ് ബിജെപിക്ക് 3.5 കോടി നല്‍കി. ഐടിസി ലിമിറ്റഡ്, സ്റ്റെര്‍ലിങ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയ കമ്പനികളും വന്‍തുക നല്‍കി. 2009-10 ല്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് ബിജെപിക്ക് 84 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 82കോടി രൂപ ലഭിച്ചു. നിയമാനുസൃതമായ കണക്കുമാത്രമാണിത്. ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ് സംഭാവന വാങ്ങാത്തതെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഇലക്ടറല്‍ ട്രസ്റ്റ് ട്രസ്റ്റിയായ ദിനേശ് വ്യാസ് പറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്