വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, January 15, 2010

ഹെയ്തിയില്‍ മരണം ലക്ഷത്തിലേറെ

ഹെയ്തിയില്‍ മരണം ലക്ഷത്തിലേറെ

പോര്‍ട്ട് ഒ പ്രിന്‍സ് : ഹെയ്തിയില്‍ സര്‍വനാശം വിതച്ച ഭൂകമ്പത്തില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ മരണമടഞ്ഞതായി കണക്കാക്കുന്നു. ഏതാണ്ട് പൂര്‍ണമായും തകര്‍ന്നടിഞ്ഞ തലസ്ഥാനനഗരമായ പോര്‍ട്ട് ഒ പ്രിന്‍സിലും പ്രാന്തപ്രദേശങ്ങളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനായിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

മരിച്ചവരെയും ജീവനുള്ളവരെയും പുറത്തെടുക്കാന്‍ ആവശ്യമായ സന്നാഹങ്ങളൊന്നുമില്ലാതെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും കുഴങ്ങുകയാണ്. തെരുവായ തെരുവെല്ലാം കെട്ടിടാവശിഷ്ടങ്ങളും മൃതദേഹങ്ങളും ചിതറിക്കിടക്കുകയാണ്. പുറത്തുകിടക്കുന്ന ജഡങ്ങള്‍ പോലും യഥാസമയം നീക്കം ചെയ്യാനും സംസ്കരിക്കാനും വേണ്ട സന്നാഹങ്ങളുമില്ല.

ദുരന്തം സംഭവിച്ച് രണ്ടുദിവസം പിന്നിടുമ്പോഴും പരിക്കേറ്റവരെപ്പോലും പൂര്‍ണമായി സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനോ അവര്‍ക്കാവശ്യമായ ചികിത്സയോ ഭക്ഷണമോ എത്തിക്കാനോ കഴിഞ്ഞിട്ടില്ല. പട്ടിണിപ്പാവങ്ങളുടെ നാടായ ഹെയ്തിയില്‍, ഇത്ര വലിയ ഒരു ഭൂകമ്പം തകര്‍ത്തിട്ട കെട്ടിടാവശിഷ്ടങ്ങള്‍ ഉയര്‍ത്തി മാറ്റാനുള്ള യന്ത്രങ്ങളോ മറ്റുപകരണങ്ങളോ ഇല്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ വെറും കൈകൊണ്ടാണ് കല്ലുംമണ്ണും കോണ്‍ക്രീറ്റ് കഷണങ്ങളുമൊക്കെ എടുത്തുമാറ്റുന്നത്.

അടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഇത്തരം യന്ത്രങ്ങളും ഡോഗ്സ്ക്വാഡും മറ്റ് സജ്ജീകരണങ്ങളുമൊക്കെ വേണം. മരുന്നിനും ഭക്ഷണത്തിനും വെള്ളത്തിനുമെല്ലാം ദൌര്‍ലഭ്യം നേരിടുന്നത് ദുരിതങ്ങള്‍ രൂക്ഷമാക്കുകയാണ്. ദേഹത്ത് ഒടിവും ചതവുമൊക്കെ പറ്റിയവര്‍ക്ക് അടിയന്തരശസ്ത്രക്രിയ നടത്താനുള്ള സൌകര്യങ്ങളുമില്ല.

കരീബിയന്‍ കടലിനും ഉത്തര അറ്റ്ലാന്റിക് മഹാസമുദ്രത്തിനും ഇടയില്‍ ക്യൂബയ്ക്ക ടുത്തു ള്ള ചെറു ദ്വീപ് രാഷ്ട്രമാണ് ഹെയ്തി
തലസ്ഥാനം: പോര്‍ട്ട് ഓ പ്രിന്‍സ്.
വിസ്തീര്‍ണം: 27,750 ചതുരശ്ര കി. മീറ്റര്‍.
ജനസംഖ്യ: 10,033,000. കറുത്ത വര്‍ഗക്കാര്‍ 95 ശതമാനം.
ഭാഷ: ക്രിയോള്‍, ഫ്രഞ്ച്
കറന്‍സി: ഗോര്‍ദ്
ഭരണം: പ്രസിഡന്റ് ഭരണം
പ്രസിഡന്റ്: റെനെ പ്രെവാല്‍
പ്രധാനമന്ത്രി: ജീന്‍ മാക്സ് ബെലെറൈസ്

കണ്ടെത്തിയത് കൊളംബസ്
സമുദ്രസഞ്ചാരിയായ ക്രിസ്റ്റഫര്‍ കൊളംബസ് 1492 ലാണ് ഹെയ്തി ദ്വീപു സമൂഹം കണ്ടെത്തിയത്. സ്പെയിനിന്റെ അധീനതയിലായ ഹെയ്തി പിന്നീട് ഫ്രഞ്ച് കോളനിയായി.
1804 ജനുവരി ഒന്നിന് സ്വതന്ത്രമായി. അടിമ വിപ്ളവത്തിലൂടെ സ്വാതന്ത്യ്രം നേടിയ രാഷ്ട്രം.

കേരള കൌമുദി

ജാനുവരി 16: ഹെയ്തിയില്‍ രണ്ടു ലക്ഷതിലധികംപേര്‍ മരിച്ചതായി ഇന്നത്തെ റിപ്പോര്‍ട്ട്

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്