വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, December 25, 2009

സംവിധായകര്‍ക്കും സംഗീത, സാഹിത്യ സ്രഷ്ടാക്കള്‍ക്കും പകര്‍പ്പവകാശം

സംവിധായകര്‍ക്കും സംഗീത, സാഹിത്യ സ്രഷ്ടാക്കള്‍ക്കും പകര്‍പ്പവകാശം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ്-ഡിജിറ്റല്‍ യുഗത്തിന് അനുസൃതമായി പകര്‍പ്പവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംഗീത-സാഹിത്യ-കലാ സൃഷ്ടികളുടെ രചയിതാക്കള്‍ക്കും സ്രഷ്ടാക്കള്‍ക്കുംകൂടി പകര്‍പ്പവകാശത്തിന്റെ ഗുണഫലം ലഭിക്കുന്നതിനാണ് ഭേദഗതിയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താ-വിതരണ പ്രക്ഷേപണമന്ത്രി അംബിക സോണി പറഞ്ഞു. തിരക്കഥ, ഗാനം, സംഗീതസൃഷ്ടി, കംപ്യൂട്ടര്‍ പ്രോഗ്രാം, ഓഡിയോ-വിഷ്വല്‍ സൃഷ്ടികള്‍, ലളിതകലാ സൃഷ്ടി, ഫോട്ടോഗ്രാഫ് എന്നിവയുടെ സ്രഷ്ടാക്കളാണ് പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ വരിക. നിലവില്‍, സൃഷ്ടികള്‍ വിപണിയില്‍ ഇറക്കുന്ന കമ്പനിക്കോ ഉടമയ്ക്കോ മാത്രമായിരുന്നു പകര്‍പ്പവകാശം.

നിയമഭേദഗതി നടപ്പാകുന്നതോടെ ഗാനങ്ങള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് ഗാനരചയിതാവിനും സംഗീതസംവിധായകനും റോയല്‍റ്റി നല്‍കണം. ഇതുവരെ ഓഡിയോ സിഡി കമ്പനികള്‍ക്കും ഉടമകള്‍ക്കും മാത്രമായിരുന്നു പകര്‍പ്പവകാശം. ചലച്ചിത്രങ്ങളുടെ പകര്‍പ്പവകാശം നിര്‍മാതാവിനു പുറമെ സംവിധായകനും ലഭിക്കും. ഗാനങ്ങള്‍ കച്ചവടതാല്‍പ്പര്യത്തോടെ എങ്ങനെ ഉപയോഗിച്ചാലും പുതിയ നിയമപ്രകാരം റോയല്‍റ്റി നല്‍കണം. ആല്‍ബം, സിഡി, കാസറ്റ്, മൊബൈല്‍ റിങ്ടോ, ബാറുകളിലെയും ഹോട്ടലുകളിലെയും മറ്റും ഡിസ്കോത്തെക്കുകളില്‍ നടത്തുന്ന പരിപാടികള്‍ തുടങ്ങി വാണിജ്യലക്ഷ്യങ്ങളോടെ ഏതുകാര്യത്തിന് ഗാനങ്ങള്‍ ഉപയോഗിക്കുമ്പോഴും റോയല്‍റ്റി നല്‍കണം. നിലവില്‍, ചലച്ചിത്രങ്ങള്‍ക്കു മാത്രമാണ് പകര്‍പ്പവകാശം ഉണ്ടായിരുന്നതെങ്കില്‍ ഭാവിയില്‍ ചലച്ചിത്ര ഗാനങ്ങള്‍ക്കും സ്വതന്ത്ര പകര്‍പ്പവകാശം ബാധകമാകും. നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പകര്‍പ്പവകാശ സമിതിക്ക് രൂപം നല്‍കും. നിയമപരമായ ലൈസന്‍സിങ് സംവിധാനവും നടപ്പാക്കും. ടിവി ചാനലുകളും എഫ്്എം റേഡിയോകളും ഗാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിതനിരക്ക് നല്‍കേണ്ടി വരും. ഇത് എത്രയെന്ന് പിന്നീട് തീരുമാനിക്കും.

പുതിയ ഗാനം അഞ്ചു വര്‍ഷത്തേക്ക് മറ്റാരെയെങ്കിലുംകൊണ്ട് പാടിച്ച് സിഡിയിലോ ടേപ്പിലോ പകര്‍ത്തി വില്‍ക്കാനാകില്ല. അഞ്ചുവര്‍ഷം കഴിഞ്ഞാലും ഇതിന് പകര്‍പ്പവകാശ സമിതിയുടെ അനുമതി വേണം. സിനിമയുടെ പകര്‍പ്പവകാശം 60 വര്‍ഷത്തില്‍നിന്ന് 70 വര്‍ഷമാക്കും. ഫോട്ടോഗ്രാഫര്‍മാരുടെ പകര്‍പ്പവകാശം 60 വര്‍ഷമെന്നത് മരണംവരെയും തുടര്‍ന്നുള്ള 60 വര്‍ഷവും എന്നാക്കി മാറ്റും. വെബ്സൈറ്റുകളിലും മറ്റും നുഴഞ്ഞുകയറി പകര്‍പ്പ് എടുത്താല്‍ രണ്ടുവര്‍ഷംവരെ തടവ് ശിക്ഷനല്‍കാന്‍ വ്യവസ്ഥയുണ്ടാക്കും. ലോക ബൌദ്ധികസ്വത്തവകാശ സംഘടനയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായ നിയമം നടപ്പാക്കുന്നതിനാണ് പകര്‍പ്പവകാശ നിയമ ഭേദഗതിയെന്ന് അംബികസോണി പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

Tuesday, December 22, 2009

കോപ്പന്‍ഹേഗന്‍: വീണ്ടും അടിയറവ്

കോപ്പന്‍ഹേഗന്‍: വീണ്ടും അടിയറവ്

വി ബി പരമേശ്വരന്‍


(
ദേശാഭിമാനി)

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരായ എല്ലാവരുടെയും മനസ്സില്‍ തീകോരിയിട്ടാണ് കാലാവസ്ഥാമാറ്റം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പതിനഞ്ചാമത് ചട്ടക്കൂട് കവന്‍ഷന്‍ കോപ്പന്‍ഹേഗനില്‍ സമാപിച്ചത്. ഇത്തരമൊരു സമ്മേളനത്തിന്റെതന്നെ പ്രസക്തിയില്ലാതാക്കാനുള്ള അമേരിക്കയുടെയും മറ്റും ലക്ഷ്യം ഭാഗികമായി വിജയിക്കുന്നത് കണ്ടുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്. തുടക്കത്തില്‍തന്നെ ചാഞ്ചാട്ടം പ്രകടിപ്പിച്ച ഇന്ത്യയാകട്ടെ കോപ്പന്‍ഹേഗനിലും അത് തുടരുകയും അമേരിക്ക മുന്നോട്ടുവച്ച 'കോപ്പന്‍ഹേഗന്‍ കരാറിന്റെ' ഭാഗമാകുകയും ചെയ്തു. ജി-77നു പകരം 'ബേസിക്' (ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ചൈന)എന്ന പുതിയ കൂട്ടായ്മയ്ക്കും ഇന്ത്യ നേതൃത്വം നല്‍കി. പ്രധാനമായും മൂന്നു വിഷയമാണ് കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ മുമ്പിലുണ്ടായിരുന്നത്. നിയമപരമായ ബാധ്യതയുടെ ഭാഗമായി ഹരിതഗൃഹവാതകം കുറയ്ക്കുന്നതിന് വികസിതരാഷ്ട്രങ്ങള്‍ തയ്യാറാകുക, വികസ്വരരാഷ്ട്രങ്ങള്‍ ആഗോളതാപനത്തിന്റെ ശക്തി കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ഹരിതഗൃഹവാതകത്തിന്റെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് വികസ്വരരാഷ്ട്രങ്ങളെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കുക എന്നതായിരുന്നു ഈ ഉച്ചകോടിയുടെ പ്രധാന അജന്‍ഡ. ഇതില്‍ രണ്ടാമത്തെ അജന്‍ഡ നടന്നുവെന്നല്ലാതെ ഒന്നും മൂന്നും അജന്‍ഡ അമേരിക്കയും സഖ്യശക്തികളും ചേര്‍ന്ന് പരാജയപ്പെടുത്തി. 2005ല്‍ നിലവില്‍വന്ന ക്യോട്ടോ പ്രഖ്യാപനത്തിലാണ് വികസിതരാഷ്ട്രങ്ങള്‍ 2020 ആകുമ്പോഴേക്കും 25-40 ശതമാനവും 2050 ആകുമ്പോഴേക്കും 80-95 ശതമാനവും ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കണമെന്ന് ആഹ്വാനംചെയ്യുന്നത്. ഈ കുറവു വരുത്താന്‍ നിയമപരമായ ബാധ്യത വികസിതരാഷ്ട്രങ്ങള്‍ക്കുണ്ടെന്നും ക്യോട്ടോ പ്രഖ്യാപനം പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ബഹിര്‍ഗമനം നടത്തുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങളായതിനാലാണ് അവര്‍ ഇത്രമാത്രം കുറവു വരുത്തണമെന്ന് ക്യോട്ടോ പ്രഖ്യാപനം ശഠിച്ചത്. ലോകത്തില്‍ മൊത്തം പുറത്തുവിടുന്ന കാര്‍ബഡയോക്സൈഡില്‍ മൂന്നിലൊന്നും അമേരിക്കയില്‍നിന്നാണ്. വികസിതരാഷ്ട്രങ്ങളാണ് നാലില്‍ മൂന്നു ഭാഗം കാര്‍ബഡയോക്സൈഡും പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെയാണ് വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങള്‍ 'പൊതുവെങ്കിലും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന്' ക്യോട്ടോ പ്രഖ്യാപനവും 2007ലെ ബാലി ഉച്ചകോടിയുടെ കര്‍മപദ്ധതിയും പറഞ്ഞത്. ഇതിനര്‍ഥം ചരിത്രപരമായി (വന്‍ വ്യവസായവല്‍ക്കരണത്തിനു തുടക്കമിട്ട 1850 മുതല്‍തന്നെ) വന്‍തോതില്‍ കാര്‍ബഡയോക്സൈഡ് ബഹിര്‍ഗമനം പുറത്തുവിടുന്ന അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കാണ് ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തമെന്നും അത് അവര്‍ ഏറ്റെടുക്കണമെന്നുമാണ് ഈ പ്രഖ്യാപനങ്ങള്‍ പറയുന്നത്. വികസ്വരാഷ്ട്രങ്ങള്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള പ്രക്രിയയെ സഹായിക്കണമെങ്കിലും വികസിതരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം ഈ രാഷ്ട്രങ്ങള്‍ക്കില്ലെന്നും ക്യോട്ടോ പ്രഖ്യാപനം വ്യക്തമാക്കി. ഈ പ്രഖ്യാപനത്തെ ഇതുവരെയും അംഗീകരിക്കാത്ത രാജ്യമാണ് അമേരിക്ക. ബഹിര്‍ഗമനം കുറയ്ക്കാനുള്ള ബാധ്യത ലോകത്തിലെ എല്ലാ രാഷ്ട്രങ്ങള്‍ക്കും ഒരുപോലെയാണെന്നാണ് അമേരിക്കയും വികസിതരാഷ്ട്രങ്ങളും വാദിച്ചത്. ഇത്രയുംകാലം അമേരിക്കയുടെ ഈ വാദഗതികളെ ജി-77 രാജ്യങ്ങള്‍ക്കൊപ്പം ശക്തമായി എതിര്‍ത്ത ഇന്ത്യ ഇക്കുറി ആദ്യമേ ചാഞ്ചാട്ടമനോഭാവം കാട്ടി. അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധത്തിന്റെയും സിവില്‍ ആണവകരാറിന്റെയും ഭാഗമായാണ് ഇന്ത്യന്‍ സമീപനത്തില്‍ മാറ്റം വന്നത്.

ലോകവ്യാപാര സംഘടനയുടെ ദോഹവട്ടം ചര്‍ച്ചകളില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കാട്ടിയ ചാഞ്ചാട്ടം കാലാവസ്ഥാമാറ്റം സംബന്ധിച്ച ഉച്ചകോടിയുടെ ഭാഗമായും ഉണ്ടായി എന്നര്‍ഥം. ഇതിന്റെ ആദ്യ തെളിവായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്റാം രമേഷ് പ്രധാനമന്ത്രിക്കെഴുതിയ കത്ത്. വന്‍ ശക്തിയാകണമെങ്കില്‍ ജി-77 കൂട്ടായ്മയില്‍നിന്ന് ഇന്ത്യ മാറിനടക്കണമെന്നും കോപ്പന്‍ഹേഗനില്‍ 'അയവേറിയ' സമീപനം സ്വീകരിക്കണമെന്നും ജയ്റാം രമേഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങിത്തുടങ്ങണമെന്നായിരുന്നു ജയ്റാം രമേഷിന്റെ ഉപദേശം. ഡിസംബര്‍ മൂന്നിന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയവെ 'അയവേറിയ' സമീപനത്തെക്കുറിച്ച് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. മാത്രമല്ല, ക്യോട്ടോ പ്രഖ്യാപനത്തില്‍ വെള്ളം ചേര്‍ക്കുക എന്ന അമേരിക്കന്‍പദ്ധതിക്ക് ചൂട്ടുപിടിച്ച് സ്വമേധയാ 20 മുതല്‍ 25 ശതമാനംവരെ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. വികസിതരാഷ്ട്രങ്ങള്‍ കൂടുതല്‍ ബാധ്യതയേറ്റെടുക്കണമെന്ന ക്യോട്ടോ പ്രഖ്യാപനത്തെ തകര്‍ക്കാന്‍ ഓസ്ട്രേലിയയാണ് ഓരോ രാജ്യവും ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സമയക്രമവും അളവും പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത്. ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സ്വമേധയാ നടത്തുന്ന പ്രഖ്യാപനം അമേരിക്കയിലും മറ്റു വികസിത രാഷ്ട്രങ്ങളിലും ബഹിര്‍ഗമനം കുറയ്ക്കാനുള്ള സമ്മര്‍ദമാകുമെന്നായിരുന്നു ഇതേക്കറിച്ചുള്ള സംശയങ്ങള്‍ക്ക് മന്ത്രി ജയ്റാം രമേഷ് മറുപടി നല്‍കിയത്. എന്നാല്‍, കോപ്പന്‍ഹേഗനില്‍ നേരത്തെ പ്രഖ്യാപിച്ചതില്‍നിന്ന് ബഹിര്‍ഗമനത്തില്‍ ഒരു ശതമാനംപോലും കുറവു വരുത്താന്‍ അമേരിക്ക തയ്യാറായില്ലെന്നത് ജയ്റാം രമേഷിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 'വ്യത്യസ്തമായ ഉത്തരവാദിത്ത'മെന്ന ക്യോട്ടോ പ്രഖ്യാപനത്തിന്റെ അടിത്തറ ഇളക്കാന്‍ ഇന്ത്യയുടെ സ്വമേധയായുള്ള ബഹിര്‍ഗമനത്തില്‍ കുറവുവരുത്തിയ തീരുമാനത്തെ അമേരിക്ക ഉപയോഗിക്കുകയായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ അവസാനദിവസം തട്ടിക്കൂട്ടിയ 'കോപ്പന്‍ഹേഗന്‍ കരാര്‍' വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രങ്ങളും ഒരുപോലെ ബഹിര്‍ഗമനത്തില്‍ കുറവു വരുത്തണമെന്ന അമേരിക്കന്‍ സിദ്ധാന്തമാണ് ഇതുവഴി നടപ്പായത്.

ഇന്ത്യ സ്വമേധയാ കുറവു വരുത്തുമ്പോള്‍ അത് അന്താരാഷ്ട്ര ധാരണയുടെ ഭാഗമായിരിക്കില്ലെന്ന് ജയ്റാം രമേഷ് പാര്‍ലമെന്റിന്റെ ഇരുസഭയിലും വാഗ്ദാനം ചെയ്തെങ്കിലും അതും ലംഘിക്കപ്പെട്ടു. ഇന്ത്യ സ്വമേധയാ പ്രഖ്യാപിച്ച ബഹിര്‍ഗമനത്തിലെ കുറവു വരുത്തല്‍ നടപടി അന്താരാഷ്ട്ര നിരീക്ഷണ സംവിധാനത്തിന്റെ (എംആര്‍ വി-അളവ്, റിപ്പോര്‍ട്ടിങ്, പരിശോധന) ഭാഗമാക്കുകയാണ് കോപ്പന്‍ഹേഗന്‍ കരാറിലൂടെ ഇന്ത്യ ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര സാമ്പത്തിക-സാങ്കേതിക സഹായമില്ലാതെ ദേശീയമായി ഉചിതമായ ലഘൂകരണ നടപടി (നാമ) നിരീക്ഷണവിധേയമാക്കരുതെന്നായിരുന്നു ബാലി കര്‍മപരിപാടി മുന്നോട്ടുവച്ചത്. അത് ലംഘിച്ചുകൊണ്ടാണ് ആഭ്യന്തരമായി ബഹിര്‍ഗമനത്തില്‍ വരുത്തുന്ന കുറവ് പരിശോധിക്കാനും നേരിട്ട് വിലയിരുത്താനും അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യ അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ആളോഹരി ബഹിര്‍ഗമനം അടിസ്ഥാന ശിലയാക്കണമെന്ന മുന്‍ വാദത്തിലും അമേരിക്കയ്ക്കൊപ്പംനിന്ന് വെള്ളംചേര്‍ക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ലോകത്തില്‍ ബഹിര്‍ഗമനത്തില്‍ നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിലും ആളോഹരി ബഹിര്‍ഗമനം പരിശോധിച്ചാല്‍ ഇന്ത്യ 124-ാം സ്ഥാനത്താണുള്ളത്. അമേരിക്കയാകട്ടെ ആറാംസ്ഥാനത്തും. അതുകൊണ്ടുതന്നെ അമേരിക്ക കൈക്കൊള്ളുന്ന അതേ നടപടി ഇന്ത്യയും കൈക്കൊള്ളണമെന്ന് പറയുന്നതില്‍ ന്യായമില്ല. എന്നാല്‍,കോപ്പന്‍ഹേഗന്‍ കരാറിന്റെ ഭാഗമായപ്പോള്‍ ഇന്ത്യ ഈ ചിന്താഗതിയാണ് പരണത്ത് കയറ്റിവച്ചത്. വരും ദിവസങ്ങളില്‍ കാലാവസ്ഥാമാറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ കീഴടങ്ങാനാണ് സാധ്യതയെന്ന് കോപ്പന്‍ഹേഗനിലെ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കുന്നതായി പാര്‍ലമെന്ററി സംഘത്തിന്റെ ഭാഗമായി കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത സിപിഐ എം രാജ്യസഭാംഗവും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി മുന്നറിയിപ്പു നല്‍കുന്നു.

Monday, December 21, 2009

കോപ്പൻ ഹേഗൻ: ഇന്ത്യയ്ക്കു രാഷ്ട്രീയവിജയം മാത്രം!

കോപ്പൻ ഹേഗൻ: ഇന്ത്യയ്ക്കു രാഷ്ട്രീയവിജയം മാത്രം!

µÞÜÞÕØíÅÞ ÎÞxæJAáùß‚áU çµÞMXçÙ·X ©‚çµÞ¿ßÏßWÈßKá µÞøcÎÞÏ ÉøáA߈ÞæÄ §Lc øfæM¿áKá. øÞ¼cæJ 50 çµÞ¿ßçÏÞ{¢ ÆøßdƼÈBæ{ µøµÏxÞÈáU ÕX ÉiÄßµZ µÞÜÞÕØíÅÞ ÎÞxJßæa çÉøßW ÎÞxßÕÏíçAIß ÕøáKßæˆKÄá ÄæK dÉÇÞÈ ·áâ. ®KÞW ¦ç·Þ{ ÄÞÉÈßÜ dµÎÞÄàÄÎÞÏß ©ÏøáµÄæK 溇áæÎKá çµÞMXçÙ·X ³VÎßMßAáKá.

Ïá®ØᢠÏâçùÞMᢠ¦d·Ùß‚ ©¿O¿ßψ çµÞMXçÙ·ÈßÜáIÞÏÄí. èºÈ, §Lc, dÌØàW, ÆfßÃÞdËßA ®KßÕÏáæ¿ dÉÄàfµç{Þ¿í §Äá µâ¿áÄW ¥¿áJáÈßWAáKá. Õß×ÕÞĵBZ ÈßÏdLßAáKÄá Ø¢Ìtß‚á ÈßÏÎÉøÎÞÏ ©ùMáµZ ÕßµØbø øÞ¼cBZ ÈWµßÏßG߈. ÕÞĵBZ ÉáùJáÕß¿áKÄßW 2005_æÜ ÈßÜÕÞøJßWÈßKá 40ê45% µáùÕá ÕøáJÞæÎKÞÃá èºÈÏáæ¿ ÕÞ·íÆÞÈ¢. 10 ÕV×Jßȵ¢ 20ê25% µáùÏíAÞæÎKí §LcÏᢠØbçÎÇÏÞ ÕÞ·íÆÞÈ¢ æºÏíÄßGáIí.

Õß×ÕÞĵ ØÞdwÄ ÉøÎÞÕÇßÏßæÜJáK ÕV×çÎæÄKá ÎáXµâGß ÈßÖíºÏßAÃæÎKá Ïá®X ØÎßÄß çÜÞµøÞ×íd¿Bç{Þ¿á ÈßVçÆÖß‚ßøáKá. ÕcÕØÞÏÕWAøâ ²øá ÆßÈ¢ ÈßVJßÕÏíAÞÈÞÕ߈. ÉáÄßÏ ØÞçCÄßµ ÕßÆcµZ æÉæGKá È¿MÞAÞÈáÎÞÕ߈. ÉÜ ÖáiØÞçCÄßµÕßÆcµ{ᢠ·çÕ×ÃJßÜâæ¿ µIáÉß¿ßçAIÄáÎáIí.

³çøÞ ÕV×ÕᢠÕÞĵ ÌÙßV·ÎÈJßæÜ Õ{V‚Ïáæ¿ çÄÞÄí µáù‚áæµÞIá ÕKÞÜᢠÎÜàÈàµøâ µâ¿ßæAÞIßøßAᢠ®KÄá Éøß·Ãß‚ÞÃá ÎÜßÈàµøâ
ÉøÎÞÕÇßÏßæÜJáK ÕV×çÎæÄKá ÈßÖíºÏßAÞX ÈßVçÆÖÎáÏVKÄí. ÉøÎÞÕÇßÏßæÜJßÏ çÖ×¢ ÎÜßÈàµøÃçJÞÄí µáù‚á æµÞIáÕøâ. 2050êÞÎÞIÞµáçOÞZ ¥Çßµ ÎÜßÈàµøâ §ˆÞÄÞÕâ. §AÞøcJßW ÇÞøÃÏáIÞAÞX çÜÞµøÞ¼cBZAÞÏßG߈.

§Lc È¿JáK ÕÞĵÎÜßÈàµøâ ÉøÎÞÕÇßÏßæÜJÞX 2045 ¦çµIß ÕøáæÎKÞÃá ÉÀÈBZ ÉùÏáKÄí. 50 çµÞ¿ßçÏÞ{¢ ÆøßdÆVAí ¥ÄcÞÕÖc ¼àÕßÄØìµøcBZ ¥ÄßÈá ÎáXÉá ÜÍcÎÞAÞÈÞÕ߈.

ÕßµØbø øÞ¼cBZAá ØÞOJßµ, ØÞçCÄßµ ØÙÞÏBZ ÄÞøÄçÎcÈ æ΂æMG çÄÞÄßW ÈWµÞæÎKá ÕßµØßÄ øÞ¼cBZ ©ùMá ÈWµßÏßGáIí. 2010 ÎáÄW ÎâKá ÕV×çJÏíAí ²çKµÞW Üf¢ çµÞ¿ßçÏÞ{¢ øâÉÏáæ¿ ØÙÞÏÎÞÃá ÕÞ·íÆÞÈ¢. 2020 ÎáÄW ³çøÞ ÕV×ÕᢠÉdLIá Üf¢ çµÞ¿ßÏßçÜæù øâÉÏᢠ¥ÕV µæIJá¢.

µÞÜÞÕØíÅÞÎÞxJßÈá Ä¿Ïßç¿IÄá çÜÞµØÎâÙJßæa æÉÞÄá ¦ÕÖcÎÞÃí, ®KÞW ¥Äßæa ©JøÕÞÆßJ¢ ³çøÞøáJVAᢠÕcÄcØíÄ çÄÞÄßÜÞÃí ®KÄÞÏßøáKá §LcÏáæ¿ dÉÇÞÈ ÕÞÆ¢. §Äí ¯æùAáæù ¥¢·àµøßAæMGßøßAáKá.

ÕßµØßÄ øÞ¼cBZ ÕcÕØÞÏÕWAøõÞÜJá ÉáùLUßÏ Õß×ÕÞĵB{áæ¿ ÆáøLÎÞÃí §Ká çÜÞµ¢ ¥ÈáÍÕßAáKÄí. ÕßµØbøøÞ¼cBZ ÄbøßÄÕßµØÈJßæa ÕÝßÏßæÜJáKÄßæÈ ÉÝßAøáÄí. ÉáÄßÏ ØÞçCÄßµÕßÆc ÈWµÞÈᢠÕßµØÈÉiÄßµ{áæ¿ µâO¿ÏÞæÄ çÈÞAÞÈᢠÕßµØßÄøÞ×íd¿BZAá µâ¿áÄW ÌÞÇcÄÏáIí. §AÞøc¢ ÕOzÞV ÉÞÄßÎÈçØÞæ¿ ¥¢·àµøßAáKá.

ÕcÕØÞÏÕWAøÃJßÈá ÎáXÉáU µÞÜæJ ÄÞÉÈßÜÏßWÈßKá ÈÞÜá Áßd·ß æØW×cØßçÜæù (øIá Áßd·ß æØaßçd·Áí) ºâ¿á µâ¿ßÏÞW ¥Éµ¿æÎKÞÃá ÉøßØíÅßÄß
ÕßÆ·íÇV ÎáKùßÏßMá ÈWµáKÄí. ¦ç·Þ{ÄÞÉÈ¢ ¨ ¥Éµ¿çø~ÏßçÜAí ¥ÄßçÕ·¢ µáÄß‚áæµÞIßøßAáµÏÞÃí. Äá¿øáK dÉ{ÏB{ᢠÕøZ‚ÏᢠÕùáÄßÏáÎÞÏß dɵãÄß ÈÎáAá ÎáKùßÏßMí ÈWµßæAÞIßøßAáKá.

ÈÎáAᢠÕ{øâ, ÍâÎß ÈßÜÈßWAáµÏᢠçÕâ ®K ¥¿ßØíÅÞÈ dÉÎÞÃÎÞÃá çµÞMXçÙ·ÈßWÈßKá çµZAáKÄí. øÞ×íd¿àÏÎÞÏß çÈÞAßÏÞW ¦Æc ùìIßW §LcÏíAᢠÕßµØbø øÞ¼cBZAᢠ¼Ï¢ ¥ÕµÞÖæM¿Þ¢. ¥¿áJ ùìIáµ{ßÜᢠ¼Ï¢ ÈßÜÈßVJÃæÎCßW ÕßµØbø øÞ¼cBZ §ÈßÏᢠ²Kß‚á ÈßWAÃæÎKᢠçÜÞµ¢ çÈøß¿áK ÏÞÅÞVÅc¢ ¥MÞæ¿ ÎùKáµ{ÏøáæÄKᢠµâ¿ß ©‚çµÞ¿ß ³VÎßMßAáKá.

(തോമസ് ഡൊമിനിക്ക്,
മലയാളമനോരമ ലേഖനം)

കൊഴിഞ്ഞു പോയ ഹരിതപ്രഭ

കൊഴിഞ്ഞു പോയ ഹരിതപ്രഭ

''§ÄÞÃí ¥ÕØø¢. §Äá È×í¿æM¿áJßÏÞW ÉßæKÞKá µßGÞX, ®æKCßÜᢠµßGáæÎCßWJæK, ÕV×BZ ÉÜÄá çÕIßÕøá¢. æÁXÎÞVkkAßæa ÄÜØíÅÞÈÎÞÏ çµÞMXçÙ·ÈßW È¿K ÉÄßÈFÞ¢ çÜÞµ µÞÜÞÕØíÅÞ ©‚çµÞ¿ßÏáæ¿ dÉÞø¢Í ØçN{ÈJßW ¥ÇcfÄ ÕÙßAçÕ, æÁXÎÞVAí ÉøßØíÅßÄß ÎdLß çµÞÈà æÙÁß·ÞVÁí ¦Ãí §-BæÈ ÉùEÄí. çÜÞµ¢ ÉÞÝÞAßÏÄí ¦ ¥ÕØø¢ÄæK.

ÍâÎßÏßæÜ ÎáÝáÕX ÉøßØíÅßÄßØíçÈÙßµ{áæ¿ ÎÈTßÜᢠÈ×í¿çÌÞÇÎáÃVJßÏÞÃá ÉdLIá ÆßÕØæJ ©‚çµÞ¿ß æÕUßÏÞÝíº ØÎÞÉß‚Äí. ¨ È×í¿æJçÏÞVJá çÜÞµ¢ ÄàV‚ÏÞÏᢠÉÖíºÞJÉßAá¢. ¯xÕᢠµâ¿áÄW øÞ×íd¿B{áæ¿ ²Jáµâ¿ÜáIÞÏ çµÞMXçÙ·X ©‚çµÞ¿ß Õß¼ÏÎÞAÞX µÝßÏÞÄßøáKÄßÈá ÕßÜ æµÞ¿áçAIßÕøßµ ¥¿áJ ÄÜÎáùÏÞÏßøßAá¢. ¥çMÞçÝAá¢, ÕàæI¿áAÞX µÝßÏÞJÕßÇ¢ ÍâÎßÏßW ÎÈá×cæa ¦ÕÞØÕcÕØíÅ ¥dÄçÎW ÆáøßÄÉâVÃÎÞÏßAÝßEßøßAáæÎKá ÄàV‚.

k¦ÖCÞÍøßÄÎÞÏ çÜÞµÍÞÕßAá ÎáKßÜÞÏßøáKá ©‚çµÞ¿ßÏáæ¿ ºV‚ÞçÎÖµZ ²øáBßÏÄí. çÜÞµJá ÕcÕØÞÏBZ ÕøáKÄßÈáÎáXÉá ÈNáæ¿ ¥LøàfJßW µÞVÌY èÁ ³µíèØÁí ©ZæMæ¿ÏáU 'ÙøßÄ·ãÙ ÕÞĵB{áæ¿ ¥{Õí 270 ÉßÉß®¢ (ÉJá ÜfJßW 270 ®H¢) ¦ÏßøáKá. µÝßE ²Kø ÈâxÞIßæÜ øâfÎÞÏ ÕcÕØÞÏÕÄíµøÃJßÜâæ¿ §Äí §çMÞZ 380 ÉßÉß®NßÈ¿áJÞÃí. §Äá µÞÜÞÕØíÅÞÎÞxJßÈá ÕÝßæÏÞøáAß, ¥LøàfJßæÜ
ºâ¿á µâGß. µÞVÌY ÈßV·ÎÈJßÜâæ¿ çÜÞµ¢ çÈøß¿áK Íà×ÃßÏáæ¿ æ¾GßMßAáK ®dÄçÏÞ ùßçMÞVGáµZ µÝßE ¥ø ÈâxÞIßÈßæ¿ ÉáùJáÕKá µÝßEá.

Äßøß‚ùßÕßæa ÄÜJßWÈßKá È¿É¿ßÏßçÜAá ÈàBÃæÎK ©çgÖcÕáÎÞÏß 1992W ùßçÏÞ Áß ¼ÈàçùÞÏßW µÞÜÞÕØíÅ ©‚çµÞ¿ß çºVæKCßÜᢠÏá®Øí dÉØßÁaí ç¼ÞV¼í Ìá×í (ØàÈßÏV) ÈßTÙµøß‚çÄÞæ¿ dÖ΢ ÕßËÜÎÞÏß. µÞVÌY ÈßV·ÎÈ¢ µáùÏíAáKÄá ÈßÏÎÉøÎÞÏ ÌÞÇcÄÏÞAÃæÎK ©çgÖcÕáÎÞÏß, 1997W ¼MÞÈßæÜ çµcÞçGÞÏßW çºVK ©‚çµÞ¿ßÏÞÃá ÉßKà¿á dÖçiÏÎÞÏ ºáÕ¿áÕ‚Äí. µÞVÌY ÈßV·ÎÈJßÈá µÞøÃÎÞµáK ÕXÕcÕØÞÏÕÄíµøâ È¿K ØOK øÞ¼cBZ 2012 ¦µáçOÞçÝAᢠÙøßÄ·ãÙÕÞĵB{áæ¿ ÈßV·ÎÈ¢ 1990_çÜÄßçÈAÞZ 5.2% µáùÏíAâ ®KÞÏßøáKá µøÞV. ÄÞøÄçÎcÈ Ü{ßÄÎÞÏ ¨ ÈßVçÆÖ¢ ¥¢·àµøßAÞÈᢠÏá®Øí ÄÏÞùÞÏ߈. 187 øÞ×íd¿BZ ²MáÕ‚á È¿MÞAÞX ¦ø¢Íß‚ çµcÞçGÞ ©¿O¿ß ¥BæÈ ¥çÎøßA ¥GßÎùß‚á.

¥¿áJ çÉÞ¢ÕÝß çÄ¿ßÏÞÃí 2007W §æLÞÈà×cÏßæÜ ÌÞÜßÏßW ©‚çµÞ¿ß È¿KÄí. ¥Õßæ¿ÏᢠËÜdÉÆÎÞÏ ÄàøáÎÞÈ¢ ©IÞÏßæˆCßÜᢠȿɿߵZ ®dÄÏá¢çÕ·¢ çÕÃæÎK µÞøcJßW çÜÞµ øÞ¼cBZ ¯µÞÍßdÉÞÏJßæÜJß. Äá¿VKí, ¥¿ßÏLø È¿É¿ßµZ çÄ¿ßÏÞÃá çµÞMXçÙ·ÈßW çÜÞµçÈÄÞAZ çÏÞ·¢ çºVKÄí. ©‚çµÞ¿ßAá ÎáXÉÞÏß èºÈÏᢠdÌØàÜᢠ§LcÏᢠµÞVÌY ÈßV·ÎÈ ÄàdÕÄ 2020 ¦ÕáçOÞçÝAᢠÏÅÞdµÎ¢ 45%, 36%, 25% ÕàÄ¢ æÕGßAáùÏíAáæÎKá dÉ~cÞÉß‚á. Ïá®Øí ¦µæG µÞVÌY ÈßV·ÎÈ¢ 17% µáùÏíAáæÎKᢠ¥ùßÏß‚çÄÞæ¿ ÉøßØíÅßÄß çdÉÎßµZ ¦…ÞÆJßÜÞÏß.

Éçf, ºV‚ÏíAÞÏß æÁXÎÞVAí ¥ÕÄøßMß‚ çø~ ØOK øÞ¼cB{áæ¿ ÉfJáÈßWAáKÄÞæÃKá ÕßµØbø øÞ¼cBZ ÕßÎVÖß‚ÄßæÈ Äá¿VKá Äá¿AJßWÄæK ÉßXÕÜßçAIß ÕKçÄÞæ¿ ©‚çµÞ¿ßÏáæ¿ ÄÞ{¢æÄxß. µÞVÌY ÈßV·ÎÈJßæÜ ©JøÕÞÆßJJßWÈßKí ²{ßç‚Þ¿ÞÈáU ØOK øÞ¼cB{áæ¿ ÈàAJßæÈÄßæø §LcÏáæ¿ÏᢠèºÈÏáæ¿ÏᢠçÈÄãÄbJßW ÕßµØbø øÞ¼cBZ ÖµíÄÎÞÏß ÈßÜÏáùMß‚çÄÞæ¿ ©‚çµÞ¿ßAí ¯µÞÍßdÉÞÏJßW ®JÞX µÝßE߈.

¥ÍßdÉÞÏ ÕcÄcÞØBZ øâfÎÞÏßøáK ØíÅßÄßAí ¥ÕØÞÈ ÆßÕØ¢ Ïá®Øí dÉØßÁaí ÌùÞµí ²ÌÞÎÏßWÈßKí ¦øᢠ¥ÆíÍáÄBZ dÉÄàf߂߈. §LcAÞøæa ÖøÞÖøß µÞVÌY ÈßV·ÎÈJßæa 18 §øGßÏÞÃí ²øá ¥çÎøßAAÞøçaÄí. §ì ÆáøÕØí@ÏßçÜAá çÜÞµæJ ®Jß‚ÄßW ¯xÕᢠÕÜßÏ ÉCá ÕÙß‚ øÞ¼cJßæa ¥ÎøAÞøX ¦ ©JøÕÞÆßJJßæÈÞJ ºáÎÄÜÞçÌÞÇ¢ µÞÃß‚ßæˆK ÉøÞÄß ©‚çµÞ¿ßÏáæ¿ ÌÞAßÉdÄJßÜáIí. ²øá ©¿O¿ßÏᢠ©IÞAÞX µÝßÏÞæÄ, 'çµÞMXçÙ·X ÇÞøà ÎÞdÄ¢ ©IÞAß ©‚çµÞ¿ß ÉßøßÏáµÏÞÏßøáKá. ²ÌÞÎÏáæ¿ §¿æÉ¿ÜßÜâæ¿ ¥ÕØÞÈ ÈßÎß×ÎáIÞÏ ¨ ÇÞøÃçÏÞ¿í ÆøßdÆ øÞ¼cB{áæ¿ ÍÞ·JáÈßKá ÖµíÄÎÞÏ ®ÄßVMÞÃí ©IÞÏÄí.

ÇÞøà ¥ÈáØøß‚í ¥¿áJ ÕV×¢ ÉáÄßÏ ©¿O¿ß ©IÞÕ߈. 2020W çÜÞµ ÄÞÉÈßÜ, ÕcÕØÞÏÕÄíµøâ ¦ø¢Íß‚ µÞÜçJAÞZ øIá Áßd·ß æØW×cØßW µâ¿øáæÄK çµcÞçGÞ ©¿O¿ß ÈßÜÈßWAá¢. ²M¢, 2016W ÕàIᢠ¥ÕçÜ޵Ȣ È¿Jß §Äí 1.5_çÜAá µáùÏíAÞX dÖÎßAá¢. µÞVÌY ÈßV·ÎÈ¢ ØÞÇcÎÞÏdÄ µáùÏíAÞX Ïá®ØᢠÕßµØbø øÞ×íd¿B{ᢠdÖÎßAá
æÎCßÜᢠ§ÄßÈá dÉçÄcµ ÎÞÈÆmÎ߈.

ÕßµØbø øÞ¼cBZAá µÞVÌYÎáµíÄ ØÞçCÄßµ ÕßÆc ØbàµøßAáKÄßÈáU 10,000 çµÞ¿ß çÁÞ{ùßæa ËIßçÜAí Ïá®Øᢠ¼VÎÈßÏᢠdÌßGÈᢠآÍÞÕÈ ÈWµá¢ ê ©‚çµÞ¿ß ÕßÍÞÕÈ¢ æºÏíÄÄßæa æºùßæÏÞø¢Ö¢ ÎÞdÄÎÞÃßÄí. çµÞMXçÙ·X ÉâVÃÎÞÏß ÉøÞ¼ÏæMG߈ ®Kí ¦ÖbØßAÞXÎÞdÄ¢ §Äá ÕµÄøáKá; ²øá ØáÕVÃÞÕØø¢ ÉÞÝÞAß ®K Æá£~¢ ¥ÕçÖ×ßAáçOÞÝá¢. §LcÏáæ¿ Øbø¢ ¦ç·Þ{ ÄÜJßW ¯xÕᢠdÖiçÏÞæ¿ çµG ©‚çµÞ¿ß ®Kí §ÄßæÈ ÕßçÖ×ßMßAÞ¢. §Lc ²øá çÜÞµÖµíÄßÏÞÕáKá. ÕßµØbø øÞ×íd¿B{áæ¿ çÈÄãÈßøÏßW §LcÏíæAÞM¢ ÈßK èºÈçÉÞÜᢠ¥Äá æÁXÎÞVAßW ¥¢·àµøß‚á. Éçf, ÍâÎßÏßW ÎÈá×cæa ÈßÜÈßWÉí ¥ÄßÜᢠ®dÄçÏÞ ÕÜßÏ µÞøcÎÞÃí.

മലയാള മനോരമ മുഖപ്രസംഗം

കോപ്പന്‍ ഹേഗനില്‍നിന്ന് തണുപ്പന്‍ വാര്‍ത്ത

കോപ്പന്‍ ഹേഗനില്‍നിന്ന് തണുപ്പന്‍ വാര്‍ത്ത

കോപ്പന്‍ഹേഗനില്‍നിന്ന് വന്നത് തണുത്ത വാര്‍ത്തയാണ്. ലോകത്തെ രക്ഷിക്കാന്‍ ചേര്‍ന്ന സമ്മേളനം സ്വയം രക്ഷിക്കാനാകാതെ പിരിഞ്ഞു. പന്ത്രണ്ടില്‍പ്പരം കരടുപ്രമേയങ്ങള്‍ പരിശോധിക്കയും മുന്‍കൂട്ടി നിശ്ചയിച്ചതിലും ഒരു ദിവസംകൂടി അധികമായി സമ്മേളിക്കയും ചെയ്ത കാലാവസ്ഥ വ്യതിയാന ഉച്ചകോടി ഏകകണ്ഠമായ കരാറില്‍ എത്തുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രത്തലവന്മാരും കൂടിയാലോചകരും ചേര്‍ന്ന് മുഖം രക്ഷിക്കാനായി ഒടുവില്‍ രൂപംനല്‍കിയ 'കോപ്പന്‍ഹേഗന്‍ ധാരണ' ഉച്ചകോടിയുടെ പ്രഖ്യാപിതലക്ഷ്യത്തിന്റെ അയലത്തുപോലുമെത്തില്ല. ക്യോട്ടോയിലും ബാലിയിലും മുമ്പ് ഇതേപോലത്തെ സമ്മേളനം നടന്നപ്പോള്‍ ചില തീരുമാനങ്ങള്‍ എടുത്തു എന്ന ആശ്വാസമെങ്കിലുമുണ്ടായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പാര്‍ലമെന്ററി സംഘത്തില്‍ അംഗമായിരുന്ന സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയതുപോലെ, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഭാവിചര്‍ച്ചകള്‍ സജീവമാക്കാന്‍മാത്രമേ ഇപ്പോഴത്തെ ധാരണ ഉതകുകയുള്ളൂ.

ജനജീവിതവും ഭാവി കാലാവസ്ഥയും സംരക്ഷിക്കാനുള്ള വ്യവസ്ഥകള്‍ക്കൊപ്പം സമ്പന്നരാഷ്ട്രതാല്‍പ്പര്യങ്ങളും ഈ ധാരണയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആഗോളതാപനിലയുടെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ വികസിതരാജ്യങ്ങള്‍ സമ്മതിച്ചതാണ് ഉച്ചകോടിയുടെ ഏകവെളിച്ചം. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുത്താന്‍ സമ്പന്നരാഷ്ട്രങ്ങള്‍ തുടക്കംമുതലേ ശ്രമിച്ചു. വികസിതരാജ്യങ്ങളുടെ ഒഴിഞ്ഞുമാറലും വികസ്വരരാജ്യങ്ങളുടെ പ്രതിരോധവുമാണ് സമ്മേളനത്തിന്റെ പൊതുഭാവമായി ഉയര്‍ന്നുകണ്ടത്. ക്യോട്ടോ ഉടമ്പടി നിയമപരമായ കരാറാക്കി മാറ്റുകയെന്നതായിരുന്നു കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. ക്യോട്ടോ ഉടമ്പടിയിലെ പ്രധാന നടപടി കാര്‍ബവാതകങ്ങളുടെ പുറന്തള്ളല്‍ വെട്ടിച്ചുരുക്കുകയെന്നതാണ്. അത് അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായില്ല. അതിനാല്‍ വികസിതരാജ്യങ്ങളൊന്നും ഉടമ്പടി നടപ്പാക്കിയുമില്ല. നൂറ്റി തൊണ്ണൂറ്റിമൂന്ന് രാജ്യത്തുനിന്നെത്തിയ പ്രതിനിധികള്‍ നടത്തിയ ആദ്യ പത്തുദിനത്തിലെ ചര്‍ച്ചകളില്‍തന്നെ ഉച്ചകോടിയുടെ ഗതി വ്യക്തമായിരുന്നു. ലോകത്തെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ മുഖ്യകുറ്റവാളി മുതലാളിത്തമാണെന്നും സോഷ്യലിസമാണ് ഇതിന് ഫലപ്രദമായ പ്രതിവിധിയെന്നും ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറാലെസ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. "സോഷ്യലിസം ലോകമാകെ വിജയം വരിക്കുന്നതുവരെ ആഗോളതാപന ദുരന്തപ്രശ്നത്തെ നീട്ടിവയ്ക്കാനാകില്ല. ഇപ്പോള്‍ത്തന്നെ ഈ താപനപ്രക്രിയ തടയാന്‍ അതിന്റെ മുഖ്യ ഉത്തരവാദികളെന്ന് ഐക്യരാഷ്ട്രസഭയും ശാസ്ത്രജ്ഞരും കണ്ടെത്തിയ വന്‍കിട മുതലാളിത്ത രാഷ്ട്രങ്ങളെ നിര്‍ബന്ധിക്കണം''- ഇതാണ് മൊറാലെസ് ആവശ്യപ്പെട്ടത്.

ലോക കാലാവസ്ഥാ കോടതി സ്ഥാപിച്ച് കാലാവസ്ഥാ കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലോകത്തിലെ വലിയ ധനികരായ 500 പേരുടെ മൊത്തം വരുമാനം ദിവസം രണ്ട് ഡോളര്‍പോലും ചെലവിന് ലഭിക്കാത്ത 45 കോടി പരമദരിദ്രരുടേതിനേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കാലാവസ്ഥയെ തകര്‍ക്കുന്നവരുടെ രാഷ്ട്രീയമുഖം തുറന്നുകാട്ടിയത്. ഇത്തരം ശക്തമായ വിമര്‍ശവും തുറന്നുകാട്ടലുമൊന്നും പടിഞ്ഞാറന്‍ കൂറ്റന്‍ മുതലാളിത്ത രാഷ്ട്രങ്ങളുടെ കണ്ണുതുറപ്പിച്ചില്ലെന്നാണ് ഉച്ചകോടിയുടെ സമാപനം തെളിയിച്ചത്്. രാഷ്ട്രത്തലവന്മാരുടെ നേതൃത്വത്തില്‍ നടന്ന അവസാന രണ്ടുദിവസത്തെ കൂടിക്കാഴ്ചകളിലും ക്രിയാത്മകനിര്‍ദേശങ്ങള്‍ ഉയര്‍ന്നില്ല. വികസിത-വികസ്വര-ദരിദ്ര രാജ്യങ്ങള്‍ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ സമവായത്തിനുള്ള സാധ്യതകള്‍ ഇല്ലാതായി. കാര്‍ബ പുറന്തള്ളലില്‍ വളരെ മുന്നിലുള്ള വികസിതരാജ്യങ്ങള്‍ ഇതില്‍ കുറവുവരുത്തുമെന്ന് ഉറപ്പുനല്‍കാതിരുന്നതാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ഉത്തരവാദിത്തത്തിന്റെ ഭാരം വികസ്വരരാജ്യങ്ങളുടെമേല്‍ കെട്ടിവയ്ക്കാനാണ് വികസിതരാജ്യങ്ങള്‍ ശ്രമിച്ചത്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും വ്യവസായലോബികള്‍ക്കും വേണ്ടിയാണ് സമ്പന്നരാഷ്ട്രങ്ങള്‍ നിലകൊണ്ടത്. ദരിദ്രരാജ്യങ്ങള്‍, പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ശക്തമായ നടപടികള്‍ക്കുവേണ്ടി വാദിച്ചത്. എന്നാല്‍, അവരുടെ ശബ്ദം ഗൌരവത്തോടെ പരിഗണിക്കാന്‍ വന്‍ശക്തികള്‍ തയ്യാറായില്ല.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതും എണ്ണരാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും ഉച്ചകോടിയുടെ പരാജയകാരണങ്ങളായി. കാലാവസ്ഥ വ്യതിയാനം തടയാനുള്ള നടപടികള്‍ക്കായി ദരിദ്രരാജ്യങ്ങളെയും കൂടുതല്‍ ഭീഷണിയുള്ള ചെറുരാജ്യങ്ങളെയും സഹായിക്കാന്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് അടിയന്തരസഹായമായി 3000 കോടി ഡോളര്‍ നല്‍കുമെന്നും 2020 ആകുമ്പോള്‍ പതിനായിരം കോടി ഡോളറിന്റെ സഹായനിധി രൂപീകരിക്കുമെന്നും പറയുന്നുണ്ടെങ്കിലും അതിന്റെ സാക്ഷാല്‍ക്കരണം എങ്ങനെയെന്ന് പ്രഖ്യാപനത്തിലില്ല. അടുത്ത കാലാവസ്ഥ ഉച്ചകോടി 2010ല്‍ മെക്സിക്കോയില്‍ നടക്കും. ഭാവിചര്‍ച്ചകളില്‍ ഇന്ത്യ, ബ്രസീല്‍, ദക്ഷിണകൊറിയ, ചൈന എന്നിവരടങ്ങുന്ന ബേസിക് ഗ്രൂപ്പിന് നിര്‍ണായകപങ്ക് വഹിക്കാനുണ്ട്. മാനവരാശിയുടെ ഭാവിയെത്തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ ഇന്ത്യ മുന്‍കൈ പ്രവര്‍ത്തനംതന്നെ നടത്തേണ്ടതുണ്ട്.

ദേശാഭിമാനി


Monday, December 14, 2009

ചര്‍ച്ചയ്ക്ക്: പ്രൊഫഷണൽ വിദ്യാഭ്യാസ രംഗം പരിമിതപ്പെടുത്തരുത്

ഇതു സംബന്ധിച്ച് നിങ്ങൾക്ക് എന്താണു പറയാനുള്ളത് ?

പ്രമുഖ മലയാള പത്രങ്ങളിൽ വരുന്ന വാർത്തകൾ, ലേഖനങ്ങൾ മുതലായവയിൽ പ്രധാനമെന്നും, ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും ഈയുള്ളവന് തോന്നുന്നവ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിയ്ക്കുന്ന ഒരു പംക്തി (
ഇതു സംബന്ധിച്ച് നിങ്ങൾക്ക് എന്താണു പറയാനുള്ളത്? ) വായനാപുരം ബ്ലോഗിൽ ആരംഭിയ്ക്കുകയാണ്.

പ്രൊഫഷണൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ദിനപ്പത്രത്തിൽ എസ്.എഫ്. ഐ സംസ്ഥാന സെക്രട്ടറി പി. ബിജു എഴുതിയ ലേഖനമാണ് ഇന്നിപ്പോൾ ചർച്ചയ്ക്കിടുന്നത്. ഈ വിഷയത്തിൽ ഈയുള്ളവനും പറയാനുള്ള ചില കാര്യങ്ങൾ പ്രസ്തുത ലേഖനത്തിൽ ഉൾപ്പെടുന്നുണ്ട് എന്നതു കൊണ്ടു കൂടിയാണ് ഇതിവിടെ പ്രസിദ്ധീകരിയ്ക്കുന്നത്. വായിക്കുന്നവർക്ക് അഭിപ്രായവും പറയാം, ഈ ലേഖനം ഇവിടെ ശേഖരിച്ചു വയ്ക്കുകയും ചെയ്യാം. ഇനി താഴെ ലേഖനം വായിക്കുക.

പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടുത്തരുത്

പി ബിജു സെക്രട്ടറി, എസ്എഫ്ഐ

പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുവേണ്ടിയുളള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ന്യൂനതകള്‍ അക്കാദമിക് സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ട് ഏറെ നാളായി. നിലവിലുളള പോരായ്മകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം വളരെ കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു കമീഷനെ നിയമിക്കാനും കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനും തയ്യാറായത് ഇന്ന് കേരളത്തില്‍ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരാണ്. വളരെ സ്വാഗതാര്‍ഹമായ ഒട്ടനവധി നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് എന്‍ട്രന്‍സ് പരിഷ്കരണ സമിതിയുടെ റിപ്പോര്‍ട്ട്. 1983 മുതലാണ് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയിലൂടെ ആക്കിയത്. അതുവരെ കേരളത്തില്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. 1999ല്‍ കേരള സര്‍ക്കാര്‍ ഒരു കമീഷനെ വയ്ക്കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2000 മുതല്‍ മെഡിക്കല്‍ എന്‍ജിനിയറിങ് പ്രത്യേക എന്‍ട്രന്‍സ് പരീക്ഷയാക്കി മാറ്റി. 2006ല്‍ ആദ്യം പുതിയൊരു കമീഷന്‍ രൂപീകരിച്ചു. ഈ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 2006 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ട്രന്‍സ് പരീക്ഷാസമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കുകയും പട്ടികജാതി- പട്ടികവര്‍ഗ പിന്നോക്ക വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ ലിസ്റില്‍ കടന്നുകൂടുന്നതിനുള്ള ചുരുങ്ങിയ മാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 50 ശതമാനമായി നിജപ്പെടുത്തുകയുംചെയ്തു. ഈ അധ്യയനവര്‍ഷം മുതല്‍ നെഗറ്റീവ് മാര്‍ക്കിന്റെ കാര്യത്തിലും ചെറിയ മാറ്റം വരുത്തി. മുന്‍ വര്‍ഷങ്ങളില്‍ ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരമെഴുതിയാല്‍ ഒരു മാര്‍ക്കാണ് കുറവു ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം അത് അരമാര്‍ക്കായി കുറച്ചിട്ടുണ്ട്. നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായം ഒട്ടനവധി ദൌര്‍ബല്യങ്ങള്‍ നിറഞ്ഞതാണ്. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുപോലും അശാസ്ത്രീയമായ ഈ പ്രവേശന സമ്പ്രദായം കാരണം പ്രൊഫഷണല്‍ കോളേജുകളില്‍ കടന്നുകയറാന്‍ പറ്റാത്ത സാഹചര്യമാണ്. എസ്എഫ്ഐ ഇതുമായി ബന്ധപ്പെട്ട് ഈ അധ്യയനവര്‍ഷം തിരുവനന്തപുരത്തെ മൂന്ന് കോളേജില്‍ ഒരു പഠനം നടത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഗവ. എന്‍ജിനിയറിങ് കോളേജ്, ശ്രീകാര്യം, ഗവ. ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 148 വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ ഇവരില്‍ 124 പേര്‍ (83.78ശതമാനം) വിവിധ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. 148 പേരില്‍ 96 പേര്‍ (64.86 ശതമാനം) കേരളത്തിലെ രണ്ട് പ്രമുഖ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചവരാണ്. ഈ കോച്ചിങ് സെന്റര്‍ നിലനില്‍ക്കുന്ന പ്രദേശത്ത് പോയി രണ്ടു വര്‍ഷം താമസിച്ച് പഠനം നടത്തിയവരാണ് പ്രവേശനം ലഭിച്ചവരില്‍ ഭൂരിപക്ഷവും എന്നതാണ് ഇത് വ്യക്തമാക്കുന്നത്. 148 പേരില്‍ 133 പേര്‍ (89.86 ശതമാനം) സ്കൂള്‍ വിദ്യാഭ്യാസം (+2 വരെ) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നേടിയവരാണ്. അതില്‍ 15 പേര്‍ (10.13 ശതമാനം) മാത്രമാണ് മലയാളം മീഡിയം സ്കൂള്‍പഠനം നടത്തിയിട്ടുള്ളത്. പ്രവേശനം നേടിയവരില്‍ 132 പേര്‍ (89.19 ശതമാനം) നഗരകേന്ദ്രീകൃത സ്കൂളുകളില്‍ പഠിച്ചവരാണ്. ഈ സര്‍വേയില്‍നിന്ന് മനസ്സിലാകുന്നത് വലിയ സാമ്പത്തികശേഷിയുള്ള കോച്ചിങ് സെന്ററുകളില്‍ പോകാന്‍കഴിയുന്നവര്‍ക്കും നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കുംമാത്രമേ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാന്‍ കഴിയുകയുള്ളൂ എന്നതാണ്.

തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ 526 ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 299 പേര്‍ (56.85 ശതമാനം) എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയവരാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 385 പേര്‍ (73.119 ശതമാനം) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ പഠിച്ചുവന്നവരാണ്. ഇനിയും ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നേടിയവരില്‍ എപത് ശതമാനത്തിലധികം നഗരകേന്ദ്രീകൃത സ്കൂളുകളിലാണ് പഠിച്ചത്. തിരുവനന്തപുരം ആയുര്‍വേദകോളേജില്‍നിന്ന് 66 ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തതില്‍ 61 പേര്‍ (92.42 ശതമാനം) വിവിധ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. 55 പേര്‍ (83.33 ശതമാനം) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വിദ്യാഭ്യാസം നേടിയവരാണ്.

പൊതുവില്‍ സര്‍വേയില്‍ വെളിപ്പെട്ടത് സമൂഹത്തിലെ നല്ല സാമ്പത്തികശേഷിയുളള നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിച്ച് വന്‍തുക കോച്ചിങ്ങിനായി ചെലവഴിച്ചവര്‍ക്ക് മാത്രമേ എന്‍ട്രന്‍സ് പരീക്ഷ വഴി പ്രൊഫഷണല്‍ കോഴ്സുകളില്‍ കടന്നുകൂടാന്‍ കഴിയുന്നുള്ളൂ എന്നതാണ്. വിദ്യാര്‍ഥിയുടെ പഠനമികവും, കോഴ്സിന് ചേരാനുളള അഭിരുചിയുമൊന്നും പ്രവേശന പരീക്ഷയില്‍ ഘടകമാകുന്നില്ല. ഈ ദൌര്‍ബല്യങ്ങള്‍ പരിഹരിച്ചാല്‍മാത്രമേ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കൂ. ഈ ദിശയിലുളള മാറ്റത്തിന് സഹായകരമാകുന്നതാണ് പുതിയ നിര്‍ദേശങ്ങളായി വന്നിട്ടുള്ളവയില്‍ ഭൂരിപക്ഷവും. എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനോടൊപ്പം യോഗ്യതാപരീക്ഷാ മാര്‍ക്കുംകൂടി കണക്കിലെടുക്കണം എന്ന നിര്‍ദേശം പഠനത്തില്‍ മികവുളളവര്‍ എന്നാല്‍ കോച്ചിങ് സെന്ററില്‍ പോയി വന്‍തുക ചെലവഴിച്ച് പഠനം നടത്താന്‍ ശേഷിയില്ലാത്തവര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള അവസരമൊരുക്കും. യോഗ്യതാ പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാന്‍ കഴിഞ്ഞാലും, എന്‍ട്രന്‍സ് കടമ്പ കടക്കാന്‍ പ്രയാസപ്പെടുന്ന, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ തീരുമാനം വളരെയധികം ആശ്വാസം നല്‍കും.

50: 50 എന്ന അനുപാതമാണ് ഇപ്പോള്‍ നിര്‍ദേശമായി വന്നിട്ടുളളത്. നിലവില്‍ നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളും ഈ രീതി അവലംബിക്കുന്നുണ്ട്. എന്നാല്‍, പൂര്‍ണമായും എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കുന്നത് മറ്റ് ചില പ്രയാസങ്ങള്‍ സൃഷ്ടിക്കും. നിലവില്‍ വിവിധ ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകള്‍ പാസായി വരുന്ന വിദ്യാര്‍ഥികളാണ് പ്രവേശനത്തിനുള്ള അപേക്ഷകര്‍. ഈ പരീക്ഷകളില്‍തന്നെ പലതിനെ സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്. ന്യൂനതകളും. സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട് മാര്‍ക്ക് നല്‍കുന്നത് സുതാര്യമല്ല എന്ന നിലപാട് സമൂഹത്തിലുണ്ട്. പരിഷ്കരണ സമിതി റിപ്പോര്‍ട്ട് ഈ മേഖലയിലെ എല്ലാ പ്രശ്നങ്ങളും നൂറ് ശതമാനവും പരിഹരിക്കാന്‍ ഉതകുന്നതാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും വരുത്താന്‍ കഴിയുന്ന നല്ല നിര്‍ദേശങ്ങള്‍ പലതും വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായി വന്നിട്ടുണ്ട്.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതലെങ്കിലും നടപ്പില്‍ വരുത്തണം. വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ രീതിയില്‍ ചോദ്യബാങ്ക്, സ്കോളര്‍ഷിപ് ഫണ്ട് എന്നിവയൊക്കെ സ്വാഗതം ചെയ്യാവുന്നതാണ്. എന്നാല്‍, എന്‍ട്രന്‍സ് ഡയറക്ടറേറ്റിന് സ്വയംഭരണാവകാശം നല്‍കുന്നതുപോലുളള നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണം.നിലവില്‍ ഇംഗ്ളീഷില്‍ മാത്രമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. മലയാളത്തില്‍ക്കൂടി ചോദ്യപേപ്പര്‍ തയ്യാറാക്കണം. നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിക്കുകയും അവിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കുമാത്രമായി പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടാന്‍ പാടില്ല. ഇതിലേക്കായി ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക വെയിറ്റേജ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ഗൌരവമായി പരിശോധിക്കണം.

ഇതൊക്കെ വരുമ്പോഴും മറ്റൊരു പ്രശ്നവും ചര്‍ച്ചകളില്‍ ഉയരേണ്ടതാണ്. നിലവില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ള മെഡിക്കല്‍ എന്‍ജിനിയറിങ് കോളേജുകളേക്കാള്‍ വളരെ കൂടുതല്‍ സ്വാശ്രയ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. അവിടങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷപോലും ബാധകമാക്കാത്ത സ്ഥിതിയുണ്ട്. മഹാഭൂരിപക്ഷം സ്ഥാപനങ്ങളിലും തോന്നിയപോലെ പ്രവേശനം നടക്കുന്നുവെന്നത് സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. വലിയൊരു ശതമാനം സീറ്റ് ഇവിടങ്ങളിലുണ്ടെന്നത് ആശങ്കാവഹമാണ്.

(ദേശാഭിമാനിയിൽ നിന്ന്)

Tuesday, November 24, 2009

തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം

തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം

ദേശാഭിമാനി മുഖപ്രസംഗം

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് എന്നപേരില്‍ ഒരു ആര്‍ഭാടമന്ദിരത്തിന്റെ ചിത്രം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇ-മെയില്‍ സന്ദേശമായി അയച്ച രണ്ടുപേര്‍ അറസ്റിലായതോടെ ഇന്നാട്ടില്‍ അരങ്ങേറുന്ന ദുഷിച്ച രാഷ്ട്രീയ ഉപജാപങ്ങളുടെ ആഴവും പരപ്പും എത്രയുണ്ടെന്നാണ് വെളിപ്പെട്ടത്. വര്‍ഷങ്ങളായി നടക്കുന്ന തുടര്‍പ്രക്രിയയുടെ ചെറിയൊരു ഭാഗം മാത്രമാണിത്. രണ്ടുതരത്തില്‍ ഇതിനെ കാണേണ്ടതുണ്ട്. ഒന്നാമത്തേത്, കമ്യൂണിസ്റ് പ്രസ്ഥാനത്തിനെതിരായ ആസൂത്രിത ആക്രമണത്തിന്റെ ഭാഗമെന്നുള്ള നിലയില്‍. രണ്ടാമത്തേത് മാധ്യമ ദുരുപയോഗമെന്ന നിലയില്‍. കേരളത്തില്‍, ഇടതുപക്ഷത്തെ നയിക്കുന്ന സിപിഐ എമ്മിന്റെ തകര്‍ച്ച ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ആഗ്രഹമാണ്. ജനപിന്തുണയിലോ രാഷ്ട്രീയ നയസമീപനങ്ങളുടെ കാര്യത്തിലോ സിപിഐ എമ്മിനെ കീഴ്പെടുത്താനാകില്ല എന്ന ബോധ്യത്തില്‍നിന്നാണ് പാര്‍ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഹീനമായ സമീപനത്തിലേക്ക് തിരിഞ്ഞത്.

ഇ എം എസ്, എ കെ ജി, അഴീക്കോടന്‍ രാഘവന്‍ എന്നിവരടക്കമുള്ള സമുന്നത നേതാക്കള്‍ക്കെതിരെ ആദ്യകാലത്ത് ഇത്തരം പ്രചാരണങ്ങള്‍ നടന്നിരുന്നു. കമ്യൂണിസ്റുകാര്‍ ഒരു ജന്മിവീട്ടില്‍ അതിക്രമിച്ചുകയറി അവിടത്തെ സ്ത്രീയുടെ മുലയരിഞ്ഞു എന്ന് പച്ചക്കള്ളം വാര്‍ത്തയായി എഴുതിയ മാതൃഭൂമിപോലുള്ള പത്രങ്ങള്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ഉദയംമുതല്‍ ഇത്തരം കുതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. വലതുപക്ഷരാഷ്ട്രീയത്തിന്റെയും മൂലധന താല്‍പ്പര്യങ്ങളുടെയും കുഴലൂത്തുകാരായി മാറിയ മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമിച്ചത്, സിപിഐ എം നേതൃത്വത്തിലെ ചിലര്‍ നല്ലവരും ചിലര്‍ മോശക്കാരുമാണെന്നും എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്നും വരുത്തിത്തീര്‍ക്കുന്ന കഥകള്‍ ജനമനസ്സില്‍ കുത്തിവയ്ക്കാനാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പിണറായിയുടെ വീട് കൊട്ടാരസമാനമാണെന്ന് സമര്‍ഥിക്കാനുള്ള വ്യാജ ചിത്രത്തിന്റെ പ്രചാരണം. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ ചുമതലയേല്‍ക്കുകയും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം കൂടുതല്‍ ജനപിന്തുണയാര്‍ജിച്ച് മുന്നേറുകയും ചെയ്ത സാഹചര്യം വലതുപക്ഷത്തെയാകെ അങ്കലാപ്പിലാക്കിയിടത്തുനിന്നാണ് അപവാദപ്രചാരണത്തിന്റെ ഏറ്റവും ഊര്‍ജിതവും വിപുലവുമായ പ്രയോഗങ്ങളുണ്ടാകുന്നത്. അന്നൊന്നും പിണറായി നേരിട്ട് ആക്രമിക്കപ്പെട്ടിരുന്നില്ല. കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയെ രാജിവയ്പിച്ച് പാര്‍ടി സെക്രട്ടറിയാക്കിയതില്‍ മാതൃഭൂമിപോലുള്ള പത്രങ്ങള്‍ പരിഭവം പ്രകടിപ്പിക്കുകപോലുമുണ്ടായി. എന്നാല്‍, ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പടിപടിയായുള്ളതും അപ്രതിരോധ്യമായതുമായ മുന്നേറ്റം അത്തരക്കാരെ സ്വാഭിപ്രായങ്ങളില്‍ വിഷം ചേര്‍ക്കാനും ആരും അറയ്ക്കുന്ന കാര്യങ്ങള്‍പോലും കമ്യൂണിസ്റുകാര്‍ക്കെതിരെ ചെയ്യാനുമുള്ള മാനസികാവസ്ഥയിലേക്കാണ് നയിച്ചത്. പൊടുന്നനെ പാര്‍ടി സെക്രട്ടറിക്കെതിരായ പ്രചാരണങ്ങള്‍ ആരംഭിച്ചു.

ആദ്യം മാതൃഭൂമി പത്രത്തിലാണ് അത് തുടങ്ങിയത്. ഊരും പേരുമില്ലാതെ ഇറങ്ങിയ ചില 'പത്രിക'കളും 'ബുള്ളറ്റിനു'കളും എഴുതിവിട്ട നുണകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ഇടതുപക്ഷത്തെ നികൃഷ്ടമായി കണക്കാക്കുന്ന വലതുപക്ഷ- അറുപിന്തിരിപ്പന്‍ കേന്ദ്രങ്ങള്‍വരെ സിപിഐ എമ്മില്‍ വിപ്ളവവീര്യം ചോര്‍ന്നുപോകുന്നു എന്ന് വിലപിക്കുന്ന പരിഹാസ്യമായ രംഗങ്ങള്‍ക്കാണ് പിന്നീട് കേരളം സാക്ഷിയായത്. പത്രവാര്‍ത്തകളിലൂടെയും പ്രസംഗങ്ങളിലൂടെയും വാര്‍ത്താസമ്മേളനങ്ങളിലൂടെയും പ്രക്ഷേപണം ചെയ്യുന്ന സൂചനകളും ആസൂത്രിതമായി നടത്തുന്ന നുണപ്രചാരണവും ചേര്‍ന്നുള്ള സംയോജിതപരിപാടി ഒരുപരിധിവരെ ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ സഹായകമായി. അങ്ങനെ കപടമായി സൃഷ്ടിച്ച പൊതുബോധത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ലാവ്ലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത്. 149 കോടി രൂപ കനേഡിയന്‍ കമ്പനിക്ക് നല്‍കി മൂന്നു പഴഞ്ചന്‍ വൈദ്യുതിപദ്ധതികള്‍ സമ്പൂര്‍ണമായി നവീകരിക്കാന്‍, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ തുടര്‍പ്രവര്‍ത്തനം ഏറ്റെടുത്ത എല്‍ഡിഎഫ് ഗവമെന്റിനെയും അതില്‍ ആദ്യനാളുകളില്‍ മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയനെയും 374 കോടിയുടെ അഴിമതിക്ക് ഉത്തരവാദികള്‍ എന്ന് സാമാന്യബോധത്തെയും യുക്തിയെയും വെല്ലുവിളിക്കുന്ന ആരോപണത്തിന് ഇരയാക്കുന്നതുവരെ വളര്‍ന്നു ആ ഹീനമായ ഗൂഢാലോചന. മാത്രമോ, അതിന്റെ പേരില്‍ സിബിഐയെക്കൊണ്ട് കേസെടുപ്പിക്കുകയും ചെയ്തു. ആ കേസിന്റെ പ്രധാന തെളിവുകളിലൊന്നായി സിബിഐ കോടതിയില്‍ നല്‍കിയത്, വരദാചാരി എന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ തല മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ട് എഴുതി എന്നാണ്. ആ വിഷയത്തില്‍ നാട്ടില്‍ എന്തൊക്കെ ചര്‍ച്ചകളും കോലാഹലവുമുണ്ടായി എന്ന് ഓര്‍ത്തുനോക്കാവുന്നതേയുള്ളൂ. ഒടുവില്‍ വ്യക്തമായത് വരദാചാരിക്കെതിരെ പിണറായി വിജയന്‍ എഴുതിയ നോട്ട്, കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന് വിശ്വാസ്യതയില്ല എന്ന അറുവഷളന്‍ സമീപനം ആ ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടായപ്പോഴാണ് എന്നാണ്. അതിന്റെ തെളിവുകള്‍ പുറത്തുവന്നപ്പോള്‍, അതുവരെ 'വരദാചാരിയുടെ തല'യില്‍ ലാവ്ലിന്‍വിവാദം കെട്ടിവച്ചവര്‍ക്ക് മിണ്ടാട്ടം നഷ്ടപ്പെട്ടു. നുണക്കഥകളുടെ പരമ്പര എഴുതിവിട്ട ഒരു മാധ്യമ സഹജീവിയും പിന്നെ മിണ്ടിയില്ല.

ഇത്തരം കാപട്യങ്ങളുടെയും നീചവൃത്തികളുടെയും ഒടുവിലത്തെ ഉദാഹരണമാണ് പിണറായിക്ക് കൊട്ടാരംപോലത്തെ വീടുണ്ടെന്ന പ്രചാരണത്തെ ബലപ്പെടുത്താനായി ഒരു എന്‍ആര്‍ഐ വ്യവസായിയുടെ കോടികള്‍ വിലയുള്ള അത്യാഡംബര വീട് പിണറായി വിജയന്റേതാണെന്ന് ചിത്രീകരിച്ച് അയച്ച ലക്ഷക്കണക്കിന് ഇ-മെയില്‍ സന്ദേശം. ഇതുപോലെ ഏതെങ്കിലും കള്ളപ്രചാരണങ്ങള്‍കൊണ്ട് കമ്യൂണിസ്റ് നേതാക്കളെ ജനമധ്യത്തില്‍ ഇല്ലാതാക്കിക്കളയാം എന്നത് മിഥ്യാധാരണയാണ്. എന്നാല്‍, ഇത്തരം ഹീനവൃത്തികളില്‍ വ്യാപൃതരാകുന്നവരെ വെറുതെ വിട്ടുകൂടാ. ഇപ്പോള്‍ പിടിയിലായത്, വ്യാജപ്രചാരണത്തിന്റെ ഒരുഘട്ടത്തില്‍ ഇടപെട്ട് കള്ള ഇ-മെയിലിന് പ്രചുരപ്രചാരം നല്‍കിയവരാണ്. ഇതിന്റെ ഉറവിടംതന്നെ പിടിക്കപ്പെടണം. കുപ്രചാരകര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം. അറസ്റിലായ രണ്ടുപേര്‍ നീണ്ട ചങ്ങലയിലെ കണ്ണികള്‍മാത്രമാണ്. തെരഞ്ഞെടുപ്പുപ്രചാരണമധ്യത്തില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ബിനാമി എന്ന് ആക്ഷേപിച്ച് ആ പച്ചക്കള്ളത്തെ മുഖ്യപ്രചാരണവിഷയമാക്കിയ പിതൃശൂന്യ സമീപനങ്ങളുടെ ചെറിയ പതിപ്പുമാത്രമാണിത്. ദുഷ്ടമനസ്സും കുറുക്കുവഴികളോട് പ്രണയവുമുള്ള രാഷ്ട്രീയ അശ്ളീലങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഉത്തേജനമാകുന്ന നടപടി എന്നനിലയിലാണ് സൈബര്‍ പൊലീസ് വ്യാജചിത്ര പ്രചാരണക്കേസന്വേഷണത്തില്‍ നേടിയ പുരോഗതിയെ കാണേണ്ടത്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോ തുടങ്ങിയ മാധ്യമങ്ങളെ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന യാഥാര്‍ഥ്യവും ഈ കേസിന്റെ ഭാഗമായി സജീവമായ പരിചിന്തനത്തിന് വിധേയമാകേണ്ടതുണ്ട്.

സോഷ്യലിസമാണ് ബദല്‍

സോഷ്യലിസമാണ് ബദല്‍

ദേശാഭിമാനി മുഖപ്രസംഗം

ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സമാപിച്ച ലോക കമ്യൂണിസ്റ്, തൊഴിലാളി പാര്‍ടികളുടെ സമ്മേളനം. കമ്യൂണിസം മരിച്ചെന്നു പറഞ്ഞ് രണ്ടുപതിറ്റാണ്ട് മുമ്പ് അട്ടഹാസം മുഴുക്കിയവര്‍ മാര്‍ക്സിസത്തിന്റെ കരുത്തോടെയുള്ള തിരിച്ചുവരവ് കണ്ട് അമ്പരന്നിരിക്കുകയാണ്. ബര്‍ളിന്‍ മതില്‍ തകര്‍ത്തതിന്റെ 20-ാംവാര്‍ഷികവേളയില്‍ ആഹ്ളാദിക്കാന്‍ കഴിയാത്തവിധമാണ് മുതലാളിത്തത്തിന്റെ ഇന്നത്തെ അവസ്ഥയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ടികള്‍ വ്യക്തമാക്കിയതും പ്രസക്തം. മുപ്പതുകളിലെ അത്യഗാധമായ സാമ്പത്തികപ്രതിസന്ധിക്കുശേഷം ലോകംകണ്ട ഏറ്റവും വലിയ കുഴപ്പമാണ് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടത്. ആഗോളവല്‍ക്കരണകാലത്ത് അതിവേഗത്തില്‍ മറ്റു രാജ്യങ്ങളിലേക്കും അതു പടര്‍ന്നുകയറി. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെ മാര്‍ക്സിലേക്കാണ് തിരിഞ്ഞത്.

ഫ്രാന്‍സിന്റെ പ്രസിഡന്റും മാര്‍പ്പാപ്പയും ഉള്‍പ്പെടെ മൂലധനം മറിച്ചുനോക്കാന്‍ നിര്‍ബന്ധിതമായി. ലോകത്ത് വീണ്ടും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും രചനകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായി. മാര്‍ക്സിനെ ഒരു ശാസ്ത്രജ്ഞനായി അംഗീകരിക്കാന്‍ വത്തിക്കാന്‍ തയ്യാറായതും ഈ കാലത്താണ്. മാര്‍ക്സിസത്തിന്റെ വഴികള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവരും, മുതലാളിത്തത്തെ ഏറ്റവും നന്നായി ശാസ്ത്രീയമായി വിശകലനത്തിനുവിധേയമാക്കിയത് മാര്‍ക്സ് മാത്രമാണെന്ന് അംഗീകരിക്കാന്‍ തയ്യാറായി. ഈ സാര്‍വദേശീയ സാഹചര്യത്തിലാണ് ആദ്യമായി ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. സോഷ്യലിസത്തിനേറ്റ തിരിച്ചടിയില്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് ദിശാബോധം പകര്‍ന്ന സമ്മേളനം കൊല്‍ക്കത്തയില്‍ സിപിഐ എം വിളിച്ചുകൂട്ടിയതിനുശേഷം, ആദ്യമായാണ് ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുതലാളിത്ത പ്രതിസന്ധിതന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ചിലര്‍ വാദിച്ചിരുന്നത് ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ ധനകാര്യ കൈകാര്യകര്‍തൃത്വത്തിന്റെ പാളിച്ചമാത്രമാണെന്നായിരുന്നു. അത് തിരുത്തിയാല്‍ ഇതില്‍നിന്ന് കരകയറാന്‍ കഴിയുമെന്നും ഇവര്‍ വാദിച്ചു. സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനങ്ങളുടെ ശക്തനായ വിമര്‍ശകന്‍ ജോസഫ് സ്റിഗ്ളിറ്റ്സ് വരെ ഈ അഭിപ്രായക്കാരനാണ്. എന്നാല്‍, ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ അനിവാര്യമായ പ്രതിസന്ധിയാണെന്ന മാര്‍ക്സിന്റെ നിഗമനമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. ഇതില്‍നിന്ന് കരകയറുന്നതിന് മുതലാളിത്തത്തിന് കഴിയുമെങ്കിലും അത് മറ്റൊരു

പ്രതിസന്ധിയിലേക്കായിരിക്കുമെന്നും അത്ശരിയായി നിരീക്ഷിച്ചു. ഈ പ്രതിസന്ധി ഉള്ളടക്കംചെയ്ത സാമൂഹ്യവ്യവസ്ഥയെ മാറ്റിത്തീര്‍ക്കലാണ് ശരിയായ പരിഹാരം. സോഷ്യലിസമാണ് ശരിയായ ബദല്‍ എന്ന പ്രഖ്യാപനത്തിലൂടെ ഇതാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. ഈ സാഹചര്യം നന്നായി ഉപയോഗിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന് കഴിയേണ്ടതുണ്ട്. എവിടെയെല്ലാം ഈ നയത്തിന് എതിരായി ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുന്നുവോ അവിടെയെല്ലാം വന്‍മുന്നേറ്റമുണ്ടാക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയുന്നുണ്ടെന്നാണ് ലാറ്റിനമേരിക്ക തെളിയിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് മുതലാളിത്ത രാജ്യങ്ങള്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണജനതയ്ക്ക് സഹായകമല്ലെന്നും സമ്മേളനം കുറ്റപ്പെടുത്തുകയുണ്ടായി.

മൂലധനശക്തികള്‍ക്ക് പണം വാരിക്കോരി നല്‍കുന്ന നടപടികള്‍വഴി പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ല. ഓഹരിയിലൂടെയും നാണയമാറ്റത്തിലൂടെയും കൈമാറുന്ന പണത്തിന് നികുതി ചുമത്തണമെന്നതുള്‍പ്പെടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചിട്ടുണ്ട്. സാര്‍വദേശീയമായി സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ലഭിച്ച അംഗീകാരമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കിട്ടിയ അവസരം. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് ഈ സമ്മേളനാനുഭവം പുത്തന്‍ ദിശാബോധം നല്‍കുമെന്ന് ഉറപ്പ്. പ്രത്യേകിച്ചും ഇന്ത്യന്‍ ഭരണവര്‍ഗം കൂടുതല്‍ കൂടുതല്‍ സാമ്രാജ്യത്വവിധേയത്വം കാണിക്കാന്‍ ശ്രമിക്കുന്ന കാലത്ത്, ഈ സാര്‍വദേശീയമായ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍ പ്രധാനമാണ്.

Saturday, November 21, 2009

സൈലന്റ്വാലി കാലത്തോട് സംവദിക്കുന്നത്

സൈലന്റ്വാലി കാലത്തോട് സംവദിക്കുന്നത്

ബിനോയ് വിശ്വം (വനം വകുപ്പു മന്ത്രി)

ദേശാഭിമാനി ലേഖനം

സൈലന്റ്വാലിയുടെ നിശബ്ദത സമൂഹത്തിന്റ നീതിബോധത്തോട് സംവദിച്ചത് വമ്പിച്ച പ്രതിധ്വനികളാണുണ്ടാക്കിയത്. 1984 നവംബര്‍ 15നാണ് സൈലന്റ്വാലി നാഷണല്‍പാര്‍ക്ക് പ്രഖ്യാപനമുണ്ടായത്. പശ്ചിമഘട്ടമലനിരകളിലെ അത്യപൂര്‍വമായ ജൈവസമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനുള്ളല്‍ പ്രധാനപ്പെട്ട പ്രഖ്യാപനമാണ് കേരള സര്‍ക്കാര്‍ 2007 ജൂ 11ന് നടത്തിയത്. സൈലന്റ്വാലി ദേശീയോദ്യനത്തിനുചുറ്റുമുള്ള 148 .കി.മീ. വനമേഖലയെ ബഫര്‍സോ (സംരക്ഷിതവലയം) ആയി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് വനംഡിവിഷനിലെ 109 .കി.മീറ്ററും നിലമ്പൂര്‍ സൌത്ത് വനംഡിവിഷനിലെ 39 .കി.മീറ്ററും ഉള്‍ക്കൊള്ളുന്നന്നപ്രദേശമാണ് ഇതിന്റെ വിസ്തൃതി. ബഫര്‍സോണായി ഏറ്റെടുക്കപ്പെട്ട വനങ്ങളുടെ സംരക്ഷണത്തിന് രണ്ടു ഫോറസ്റ് സ്റേഷനും അനുവദിച്ചു. സൈലന്റ്വാലി നാഷണല്‍ല്‍പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ചവരെയെല്ലാം ഓര്‍ക്കേണ്ടണ്ട സന്ദര്‍ഭമാണിത്. സ്വാതന്ത്യ്രത്തിന് ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാര്‍ സൈലന്റ്വാലിയെന്നു പേരിട്ട പശ്ചിമഘട്ട മലനിരയിലെ പീഠഭൂമി അപൂര്‍വ ജനുസ്സുകളില്‍പ്പെട്ട വൃക്ഷലതാദികളാലും ജീവികളാലും സമ്പന്നമാണ്.

പാലക്കാട് ജില്ലയിലെ മുക്കാലിയില്‍നിന്ന് 23 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ സഞ്ചരിച്ചെത്തുമ്പോഴാണ് സൈലന്റ്വാലിയുടെ തുടക്കമാകുന്നതെന്നു പറയാം. നിശബ്ദ താഴ്വാരത്തിന്റെ ഉള്ളറകളിലേക്ക് കടക്കുന്നതിനുമുമ്പുതന്നെന്ന കാടിന്റെ നനവാര്‍ന്നന്ന തലോടലും രാഗവീചികളും കുളിര് നല്‍കും. കരിമ്പുലിയും പുള്ളിപ്പുലിയും കരടിയും മറ്റും ഉള്‍പ്പെടുന്ന 315 ഇനം ജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആയിരത്തോളം പുഷ്പയിനവും 107 ഇനം ഓര്‍ക്കിഡും 100ല്‍ല്‍പരം പക്ഷിവര്‍ഗവും 200ല്‍ പരം ആല്‍ഗകളും 75 ഇനം ഒച്ചും മറ്റും വനത്തിലുണ്ട്. സൈലന്റ്വാലി കാടുകളുടെ 1800 മീറ്ററിനുമേല്‍ല്‍ഉയരമുള്ള നീലഗിരിച്ചരിവുകളില്‍ല്‍ ചോലക്കാട്, പുല്‍പ്പരപ്പ് ആവാസവ്യവസ്ഥയാണ്.

അത്യപൂര്‍വമായ ഓര്‍ക്കിഡ് സസ്യങ്ങളും കാട്ടു കാശിത്തുമ്പവംശങ്ങളും കുറിഞ്ഞികളും ഇവിടെ കാണാം. നീലഗിരിച്ചരിവുകള്‍ക്കുതാഴെ ദീര്‍ഘചതുരാകൃതിയില്‍ല്‍ 100 .കി.മീറ്ററോളം വിസ്തൃതിയിലുള്ള മഴക്കാടാണ് ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം. സൈലന്റ്വാലിയുടെ സന്ദേശം തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകത മുന്നില്‍ല്‍കണ്ടാണ് സൈലന്റ്വാലി ദേശീയോദ്യാന രജതജൂബിലി ആഘോഷങ്ങള്‍ക്ക് വനംവകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. ആഘോഷഭാഗമായി ഒരു തപാല്‍സ്റാമ്പ് പുറത്തിറക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും അത് അംഗീകരിക്കുകയും ചെയ്തത് എടുത്തുപറയേണ്ടതാണ്. 21ന് പാലക്കാട്ട് നടക്കുന്നന്നദേശീയ സെമിനാര്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ജയറാം രമേഷ് ഉദ്ഘാടനം ചെയ്യും.

രണ്ടാംദിവസം സൈലന്റ്വാലിയുടെ വശ്യതകള്‍ കണ്ടറിയാന്‍ സൈരന്ധ്രീതടങ്ങളും മറ്റും പരിസ്ഥിതി സ്നേഹികള്‍ സന്ദര്‍ശിക്കും. അനിതരസാധാരണമായ സൈലന്റ്വാലിയുടെ കാത്തുസൂക്ഷിപ്പിന്റെ പ്രാധാന്യം തലമുറകളോട് സംവദിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍-കോളേജ് തലങ്ങളില്‍ ഒരുവര്‍ഷത്തെ അവബോധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബാഹ്യസ്പര്‍ശമേല്‍ക്കാത്ത സൈലന്റ്വാലിയുടെ തനിമ പ്രകൃതിയുടെ താളവട്ടങ്ങളായി കാലം കാത്തുപുലര്‍ത്തട്ടെ.

Sunday, November 15, 2009

ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

(ആംഗലേയത്തില്‍ E.M.S. Namboodiripad, ജൂണ്‍ 13, 1909 പെരിന്തല്‍മണ്ണ - മാര്‍ച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യന്‍ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകളിലൊന്നിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരന്‍, മാര്‍ക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞന്‍, സമൂഹിക പരിഷ്ക്കര്‍ത്താവ്‌ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയാണ്‌.
1909 ജൂണ്‍ 13-ന് ഇന്നത്തെ മലപ്പുറം ജില്ലയില്‍ പെട്ടപെരിന്തല്‍മണ്ണയിലെ കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം ആ ദേശത്തിന് തന്നെ ആ പേരാണ് വിളിച്ചിരുന്നത്. അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു അക്കാലത്ത്. ‘കുഞ്ചു‘ എന്ന ഓമന‍പ്പേരിലാണ്‌ ശങ്കരന്‍ അറിയപ്പെട്ടിരുന്നത്. വിഷ്ണുദത്തയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരന്‍.

ബാല്യം


കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരന്‍ വളര്‍ന്നത്. അഷ്ടഗൃഹത്തിലാഢ്യരെന്ന ഉയര്‍ന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവര്‍. തറവാട്ടുവകയായ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങള്‍. അവിടെ നിത്യവും പൂജയും മറ്റു കര്‍മ്മങ്ങളും നടന്നു. ഓര്‍മ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരന്‍. മൂത്ത രണ്ടു കുഞ്ഞുങ്ങള്‍ ബാല്യമെത്തുന്നതിനു മുന്നേ തന്നെമരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളര്‍ച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാല്‍ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളര്‍ത്തിയത്. പഠിപ്പിനായിട്ടുള്ള കാര്യങ്ങള്‍ക്ക് പുറമേ ആയുസ്സ് വര്‍ദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തില്‍ നിത്യദര്‍ശനം നിര്‍ബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടര്‍ന്നു. പരമേശ്വരന്‍ കൂടാതെ അച്ഛന്‍ രണ്ടാം ഭാര്യയില്‍ ജനിച്ച രാമന്‍, ബ്രഹ്മദത്തന്‍, ദേവകി, പാര്‍വതി എന്നീ സഹോദരങ്ങളും ശങ്കരനുണ്ടായിരുന്നു.കുഞ്ചു എന്ന ഓമനപ്പേരിലാണ്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. അന്നത്തെ കേരളത്തിലെ ഏറ്റവും സമ്പന്നമായ ചുരുക്കം നമ്പൂതിരി ഇല്ലങ്ങളിലൊന്നായിരുന്നു ഏലംകുളം മന, അവിടെ പ്രതിവര്‍ഷം പാട്ടം വരവ് 60,000 പറ നെല്ലിന്‌ 3,60,000 കിലോ ഗ്രാം അരി ഉണ്ടായിരുന്നു. വാല്യക്കാരും അടിച്ചു തെളിക്കാരുമായി വലിയ ഒരു ജനം മനയുടെ ആശ്രിതരായിട്ടുണ്ടായിരുന്നു.

വിദ്യാഭ്യാസം


നമ്പുതിരി കുടുംബങ്ങളിലെ പതിവില്‍നിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാന്‍ ഒരു സ്കൂള്‍ അദ്ധ്യാപകനെ ഏര്‍പ്പാട് ചെയ്തു. എങ്കിലും പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാന്‍ തുടങ്ങി. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതന്‍ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. സംസ്കൃതവും മലയാളവും നന്നായി വായിക്കാന്‍ പഠിച്ചു. എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത്. എന്നാല്‍ ഓത്ത് (ഋഗ്വേദം ഓര്‍ത്തു ചൊല്ലിപ്പഠിക്കല്‍) തുടങ്ങി അധികം വൈകാതെ ഗുരുനാഥന്റെ അച്ഛന്‍ മരിച്ചതിനാല്‍ തുടര്‍ന്ന് പഠനം ഗുരുനാഥന്റെ വീട്ടില്‍ ആക്കി.[1] കാവ്യനാടകാലങ്കാരങ്ങള്‍ പഠിച്ച് പണ്ഡിതനാകണം, കടവല്ലൂരന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍.
പരമേശ്വരന്‍ നമ്പുതിരിപ്പാടിന്റെ നിര്യാണത്തെ തുടര്‍ന്ന് മനക്കലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ പ്രായമുള്ള ആരും ഇല്ലാതായതിനെത്തുടര്‍ന്ന് ഇല്ലം നോക്കി നടത്താന്‍ അകന്ന ഒരു ബന്ധുവിനെ ആശ്രയിക്കേണ്ടതായി വന്നു. അച്ഛന്‍ പരമേശ്വേരന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രന്‍ കൊച്ചീരാജ്യത്തെ ഇരിങ്ങാലക്കുടയിലെ മേച്ചേരി ഇല്ലത്തെ നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു ആ ബാധ്യത ഏറ്റത്. മേച്ചേരി ഏട്ടന്‍ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പരിഷ്കൃത മനസ്സുള്ളവനും ദേശീയ പ്രസ്ഥാനത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുള്ളയാളുമായിരുന്നു. ഇത് ഇല്ലത്തെ ജീവിത സമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനിടയായി. പ്രതമാസികള്‍ വരുത്തുക, ഇല്ലത്ത് അഭ്യസ്തവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളുക തുടങ്ങിയ പുതുമകള്‍ പലതും തുടങ്ങി. ഇത് ഇ.എം.എസിലും മാറ്റങ്ങള്‍ വരുത്തി.

ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളില്‍ നിഷിദ്ധമായിരുന്നു. എങ്കിലും അതിന്റെ ആവശ്യകതക മനസ്സിലാക്കാന്‍ എല്ലാവരും തുടങ്ങിയിരുന്നു. ഈ സമയത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയില്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ നമ്പൂതിരി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചു തുടങ്ങി. കാരണവര്‍മാര്‍ എതിര്‍ത്തിരുന്നെങ്കിലും പലരും അത് പഠിക്കാന്‍ മുതിര്‍ന്നു. മേച്ചേരി ഏട്ടന്റെ സഹായത്തോടെ അദ്ദേഹവും ‘മ്ലേച്ഛഭാഷ’യായ ഇംഗ്ലീഷ് പഠിച്ചു.
ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധു വീട്ടിലാണ് കുറേ കാലം ശങ്കരന്‍ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാന്‍ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറം ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വര്‍ദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരിലെ നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരന്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ ചേര്‍ന്നു. മൂന്നാം ക്ലാസിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയിലെ വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ദിവസംതോറും വിദ്യാലയത്തിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്ര ഇല്ലത്തിനു പുറത്തുള്ള സാഹചര്യങ്ങളുമായും നാനാജാതിമതസ്ഥരുമായി ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങള്‍ നല്‍കി. അതിനുള്ളില്‍ തന്നില്‍ വളര്‍ന്നുവന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങള്‍, കളികള്‍ എന്നിവയില്‍ പങ്കെടുക്കുകയും ഉപന്യാസം, പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതില്‍ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്‍ അക്കാലം മുതലേ വിക്ക് ഉണ്ടായിരുന്നു എങ്കിലും അതൊരു പ്രശ്നമായി അദ്ദേഹം പിന്നീട് വിവരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വഴികാട്ടികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് എം.പി. ഗോവിന്ദമേനോന്‍ ആയിരുന്നു. അദ്ദേഹം അഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു.

സമൂഹ്യ-രാഷ്ടീയരംഗത്ത്


നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹത്തിന് താല്പര്യം ജനിക്കാന്‍ തുടങ്ങി. [2]ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തില്‍ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാന്‍ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയില്‍ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു. അധികാരികള്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചപ്പോള്‍ ശങ്കരന് അദ്ദേഹത്തോട് ആരാധനയുണ്ടായി. 1923-ല് നമ്പൂതിരി യോഗക്ഷേമ സഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാല്‍ വയ്പ്. പുരോഗമന ചിന്താഗതിയുള്ള നമ്പൂതിരി സമുദായാംഗങ്ങളുടെ കൂട്ടായ്മയായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീര്‍ന്നു അദ്ദേഹം. സ്കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയില്‍ വച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്തു. സൈമണ്‍ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്ന കാലം ആയിരുന്നു അത്. ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂര്‍വച്ച് കേരള സംസ്ഥാനത്ത്ലെ രാഷ്ട്രീയ സമ്മേളനം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ നടന്നു. അതില്‍ വച്ച് മിതവാദികള്‍ സ്വരാജ് മതിയെന്നും തീവ്രവാദികള്‍ പൂര്‍ണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങള്‍ അദ്ദേഹത്തിനെ സജീവ രാഷ്ടീയത്തിലേയ്ക്ക് വലിച്ചിഴച്ചു.
ഇതേ സമയത്ത് നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവര്‍ത്തനത്തിനായി അദേഹം ശ്രമിച്ചു. പാശുപതം എന്ന വാരികയില്‍ നമ്പൂതിരി നിയമം പരിഷ്കരിക്കുകയും കുടുംബസ്വത്തില്‍ കാരണവര്‍ക്കുള്ള അധികാരം കുറച്ച് മറ്റുള്ളവര്‍ക്കും മാന്യമായി ജീവിക്കാന്‍ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. [1925] ജൂണില്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ ചേര്‍ന്നു. കുറേകാലം വീട്ടില്‍ തന്നെ പഠനം നടത്തിയതിനാല്‍ നേരിട്ട് മുന്നാം ഫോറത്തിലേക്ക് ചേരുകയായിരുന്നു. സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദര്‍ശകനായി അദ്ദേഹം.

രാഷ്ടീയരംഗത്ത്


സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട് പാണ്ടം, കുറൂര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനില്‍നിന്ന് ഹിന്ദി പഠിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഹിന്ദിയുടെ പ്രചരണം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ തടഞ്ഞു. ഇത് അദ്ദേഹമുള്‍പ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു.
1929 ജൂണില്‍ കോളേജ് പഠനത്തിനായി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ജൂനിയര്‍ ഇന്‍റര്‍മീഡിയേറ്റിനു ചേര്‍ന്നു. അന്നു മുതല്‍ 1932 വരെ അവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നു. ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോള്‍ എന്നിവരുമായി അടുത്തിടപെടാനായി. കോളജ്‌ പഠനകാലത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമന്‍ലാല്‍ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
1931ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. തൊട്ടടുത്തവര്‍ഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും പേരെടുക്കാത്ത ശങ്കരനെയാണ്. അത് പത്രമാധ്യമങ്ങളില്‍ വരികയും അന്നുവരെ ശങ്കരന്റെ ഇത്തരം പ്രവൃത്തികള്‍ അറിയാത്ത അമ്മ അത് അറിയുകയും ചെയ്തു. അവര്‍ മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തില്‍ മൂന്നുപേര്‍ കടപ്പുറത്തേക്ക് ഉപ്പ് ശേഖരിക്കുക ജാഥ നടത്തി. ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വന്‍പിച്ച ജനാവലിക്കു മുന്‍പില്‍ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ 1933 ഓഗസ്റ്റ് 31-ന് അദ്ദേഹമടക്കമുള്ള പലരേയും വെറുതെ വിട്ടു. വെല്ലൂര്‍, കണ്ണൂര്‍ ജയിലുകളിലായാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കപ്പെട്ടത്. കണ്ണൂര്‍ ജയിലില്‍ വച്ച് സഹ തടവുകാരനായ കമല്‍നാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പരിചയപ്പെടുത്തി. ഇതു കൂടാതെ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെന്‍‍ഗുപ്ത, ചക്രവര്‍ത്തി, ആചാര്യ എന്നിവരും അന്ന് കണ്ണൂര്‍ ജയിലില്‍ ഉണ്ടായിരുന്നു. പിന്നീട് വെല്ലൂര്‍ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവര്‍ത്തിത്വം ഉണ്ടായി. അതില്‍ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂര്‍ത്തി എന്നിവര്‍.
തടവില്‍നിന്ന് പുറത്തു വന്ന ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ക്കൊപ്പമായിരുന്നു ഇ എം എസിന്റെ പ്രവര്‍ത്തനം.1932-കോളേജ് വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ജീവിക്കാന്‍ ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌. 1934-36ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1934, 1938, 1940 വര്‍ഷങ്ങളില്‍ കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യെപ്പറ്റി ആലോചിക്കുമ്പോള്‍തന്നെ ഇ എം എസ്‌ ആ ചിന്താധാരയ്കൊപ്പം നിന്നു. അങ്ങനെ 1937-ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളായി. 1951 വരെ ഒളിവിലായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം. [3] 1962-ല്‍ ജനറല്‍ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടര്‍ന്ന്, ഇ.എം.എസ്. പാര്‍ട്ടി ജനറല്‍ സെക്രെട്ടറിയായി. അതോടൊപ്പം പാര്‍ട്ടിയുലുണ്ടായിരുന്ന വിഭാഗീയത തീര്‍ക്കുന്നതിനായി പാര്‍ട്ടി ചെയര്‍മാന്‍ എന്ന പുതിയ പദവി സൃഷ്ടിച്ച്, എ.എസ്. ഡാംഗെയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു.
ചൈനയും ഇന്ത്യയുമായി 1962 ല്‍ യുദ്ധമുണ്ടായപ്പോള്‍ ചില കമ്യൂണിസ്റ്റ് നേതാക്കള്‍ യുദ്ധം മുതലാളിത്ത സ്റ്റേറ്റും സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള‍ പോരാട്ടമാണെന്നു പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികള്‍ എന്ന കാരണത്താല്‍ ജയിലിലടക്കുകയും ചെയ്തു. ഇ.എം.എസ്., അച്യുത മേനോന്‍ എന്നിവര്‍ ഉള്‍പ്പടെ പലരേയും അക്കാലത്ത് ജയിലിലടച്ചു. എന്നാല്‍ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു.

ഒളിവു ജീവിതം


രണ്ടു തവണയാണ് ഇ.എം.എസ്. ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രില്‍ 28 മുതല്‍ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതല്‍ 1951 ഒക്ടോബര്‍ വരെയും. കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഗവര്‍ണ്മെന്‍റ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാല്‍ ഒളിവില്‍ പോകാന്‍ സുഹൃത്ത് കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ഒളിവുകാലത്ത് തന്നെ പാര്‍ട്ടികേന്ദ്രത്തിലിരുന്ന്, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങലിലും പാര്‍ട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി. ‘പാര്‍ട്ടിക്കത്ത്’ അച്ചടിച്ചു. മാര്‍ക്സിസ്റ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹം ഇക്കാലത്ത് നടത്തി. 1940 സെപ്തംബറില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരായി മര്‍ദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തില്‍ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടില്‍ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബര്‍ 29 ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ് ഒന്നരവര്‍ഷക്കാലം അവിടെ താമസിച്ചു. അദ്ദേഹത്തെ പോലീസില്‍ ഏല്പിച്ചാല്‍ കിട്ടുമായിരുന്ന തുകയുടെ പലിശയേക്കാള്‍ കുറഞ്ഞ മാസവരുമാനമുള്ള ആ കുടുംബത്തിന്റെ ധൈര്യവും വിശ്വസ്തതയും അദ്ദേഹത്തെ ആകര്‍ഷിച്ചു. ഒളിവു ജീവിതകാലത്തെ അനുഭവങ്ങള്‍ കര്‍ഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളര്‍ത്തി. [4]

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭ

1957-ല് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നു. എന്നാല്‍ ഇത് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണെന്നും വാദമുണ്ട്.[5] മറ്റേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയില്‍ തിരഞ്ഞെടുക്കപ്പെട്ട (വോട്ടിങ്ങിലൂടെയല്ല) ഇന്ത്യാക്കാരനായ ചഡ്ഡി ജഗന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന മന്തിസഭയാണ്.[6] [7] ഇ.എം.എസ്. ആയിരുന്നു മന്ത്രിസഭയുടെ സാരഥി.

മുഖ്യമന്ത്രി സ്ഥാനത്ത്


ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അദ്ദേഹം രണ്ടുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം അവര്‍ പാസ്സാക്കി. ഇതിന്‍ പ്രകാരം ഒരാള്‍ക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ച് കൂടുതല്‍ ഉള്ളത് കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാന്‍ നിയമമായി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കും നിയമ സംരക്ഷണം ലഭിച്ചു. ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു എന്നാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വാദിച്ചിരുന്നത്. വിദ്യാഭ്യാസ ബില്ല് അദ്ധ്യപകരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുവാനുതകുന്നതും മനേജ്മെന്‍റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്നു എന്നും അവര്‍ വാദിച്ചു. എന്നാല്‍ ഈ നിയമം വ്യാപകമായി എതിര്‍ക്കപ്പെട്ടു. കൂടാതെ കാര്‍ഷിക ബില്ലിന്റെയും പോലീസ് നയത്തിന്റെയും പേരില്‍ ധാരാളം എതിര്‍പ്പുകളുണ്ടായി. സര്‍ക്കാരിനെതിരായി വിമോചനസമരം എന്നപേരില്‍ പ്രക്ഷോഭം നടന്നു. സ്വാതന്ത്ര്യശേഷംഇന്ത്യയുടെ ചരിത്രത്തില്‍ആദ്യമായി ഇന്ത്യന്‍ ഭരണഘടന 356 ചട്ടപ്രകാരം ഉപയോഗിച്ച് സര്‍ക്കാരിനെ പിരിച്ചു വിട്ടു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു നാട്ടിലെ ക്രമസമാധാന നില തകരാറിലായി എന്ന കാരണത്താലാണ് അപ്രകാരം ചെയ്തത്. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം ഈ നിയമങ്ങള്‍ക്ക് പകരം മറ്റു നിയമങ്ങള്‍ ഉണ്ടാക്കപ്പെട്ടു. അത് കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീണ്ടും 1967 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പുതിയ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നു. ജന്മി സമ്പ്രദായം പൂര്‍ണ്ണമായും നിരോധിച്ചു. ഭൂമികൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടു വന്നു. അന്ന് യാതൊരു എതിര്‍പ്പുമില്ലാതെയാണ് ഈ നിയമംപാസ്സാക്കപ്പെട്ടത്

കുടുംബജീവിതം


കുടുംബംഗങ്ങള്‍

ജയില്‍വാസത്തിനിടക്ക് തൊട്ടു തിന്നുകയും തീണ്ടിത്തിന്നുകയും ചെയ്തതിനു നിരവധി നമ്പൂതിരി യുവാക്കളെ സമുദായം ഭ്രഷ്ട കല്പിച്ചുവെങ്കിലും ജയില്‍ വാസത്തിനുശേഷം ഇ.എം.എസിനോട് അവരുടെ ഇല്ലത്താര്‍ക്കും വിദ്വേഷമോ പകയോ ഉണ്ടായില്ല. ഇ.എം.എസിന്റെ പ്രശസ്തിയും ഇതിനൊരു കാരണമായിരുന്നിരിക്കണം. 1936 ഇല്‍ ഇല്ലം ഭാഗം വയ്കുന്ന സമയത്ത് ഒരോഹരി കൂടുതല്‍ കിട്ടുന്നതിനായി വിവാഹം കഴിക്കാന്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും അദ്ദേഹം വിവാഹത്തിനു തയ്യാറായില്ല. ഇല്ലം ഭാഗം വച്ചശേഷം അമ്മയുടേയും ബുദ്ധിവികാസം പ്രാപിക്കാത്ത സഹോദരന്റെയും കൂടെ പുതിയ ഒരു ഭവനത്തിലായി അദ്ദേഹത്തിന്റെ താമസം. വിധവാ വിവാഹം നടത്തിക്കൊടുത്തതിനും ജയിലില്‍ വച്ച് തീണ്ടിത്തിന്നതിനും ഇരട്ടാ ഭ്രഷ്ട് പ്രതീക്ഷിച്ചിരുന്ന ശങ്കരനുമായുള്ള വിവാഹ ബന്ധത്തിന്‍ പല തറവാടുകളും വിസമ്മതിച്ചു. അവസാനം രാഷ്ട്രീയ വിപ്ലവകാരിയോ സാമുദായിക കലാപകാരിയോ അല്ലെങ്കിലും ലോകകാര്യങ്ങളില്‍ തല്പരനായിരുന്ന പരിഷ്കൃതമനസ്സിനുടമയുമായ കുടമാളൂര്‍ തെക്കേടത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരിയായ് ‘ടിങ്ങിയ’ എന്ന് ചെല്ലപ്പേരുള്ള-ആര്യ അന്തര്‍ജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇ.എം.എസിന്റെ ജീവിതത്തെയും താല്പര്യങ്ങളെയുംകുറിച്ച് തികച്ചും അറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സഹോദരിയെ വിവാഹം കഴിച്ചയക്കാന്‍ തയ്യാറായത്. 1937 ഒക്ടോബര്‍ ഒന്നിനായിരുന്നു വിവാഹം. വിവാഹത്തിനു നിരവധിപേര്‍ വിട്ടു നിന്നെങ്കിലും മറ്റനേകം പ്രശസ്തരുടെ സാന്നിധ്യവുണ്ടായിരുന്നു.
ജനകീയാസൂത്രണപദ്ധതിയില്‍ തോമസ് ഐസക്കിനോടൊപ്പം മുഖ്യപങ്കു വഹിച്ചിരുന്ന ഇ.എം. ശ്രീധരന്‍ (അനിയന്‍ എന്നും അറിയപ്പെടുന്നു) ഇ.എം.എസിന്റെ മകനാണ്.

സാംസ്കാരിക സൈദ്ധാന്തിക സംഭാവനകള്‍


ഇ എം എസ് കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. സ്വന്തം ജീവിതം പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ച അദ്ദേഹം തന്റെ സ്വത്ത് പാര്‍ട്ടി മുഖപത്രമായ ദേശാഭാമാനിക്ക് സംഭാവന ചെയ്തു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന, അര്‍ദ്ധഫ്യൂഡല്‍ വ്യവസ്ഥിതിയെ മാര്‍ക്സിയന്‍ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്.

വിക്കി ലേഖനം

Wednesday, November 11, 2009

മൂന്ന് സീറ്റും യു.ഡി.എഫിന്

കേരളകൗമുദി വാര്‍‌ത്ത

മൂന്ന് സീറ്റും യു.ഡി.എഫിന്



തിരുവനന്തപുരം : ആറുമാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് കരകയറാനായിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ എന്നീ മൂന്നു മണ്ഡലങ്ങളിലും ഇടതുമുന്നണി പരാജയപ്പെട്ടു. മൂന്നിടത്തും കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി.


സി.പി.എം സര്‍വശക്തിയും സമാഹരിച്ച് പൊരുതിയ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ എ.പി. അബ്ദുള്ളക്കുട്ടി 12043 വോട്ടിന്റെ വമ്പന്‍ മാര്‍ജിനിലാണ് സി.പി.എമ്മിന്റെ എം.വി. ജയരാജനെ പരാജയപ്പെടുത്തിയത്. എറണാകുളത്ത് കോണ്‍ഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷന്‍, സി.പി.എമ്മിന്റെ പി.എന്‍. സീനുലാലിനെ 8620 വോട്ടിനും ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ എ.എ. ഷുക്കൂര്‍ സി.പി.ഐയുടെ ജി. കൃഷ്ണപ്രസാദിനെ 4745 വോട്ടിനും പരാജയപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെ എം.എല്‍.എമാരായിരുന്ന കെ. സുധാകരന്‍, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ എം.പിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.


മൂന്നു സീറ്റില്‍ ഒരിടത്തെങ്കിലും വിജയിക്കാനാവുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷയാണ് അസ്ഥാനത്തായത്. സാധാരണ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി വിജയിച്ചുവന്ന ചരിത്രവും ഇതോടെ മാറി.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ കണ്ണൂരിലും എറണാകുളത്തും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയപ്പോള്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം നാലിലൊന്നായി ചുരുങ്ങി. യു.ഡി.എഫിന് ഇത് ക്ഷീണമാണ്. കണ്ണൂരില്‍ 2006ല്‍ കെ. സുധാകരന്‍ 8613 വോട്ടിന്റെയും എറണാകുളത്ത് കെ.വി. തോമസ് 5800 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതില്‍ യഥാക്രമം 3930 വോട്ടിന്റെയും 2820 വോട്ടിന്റെയും വര്‍ദ്ധന ഇപ്പോഴുണ്ടായി. ആലപ്പുഴയിലാകട്ടെ കെ.സി. വേണുഗോപാല്‍ കഴിഞ്ഞതവണ 16,933 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആ ഭൂരിപക്ഷത്തില്‍ 12187 വോട്ടിന്റെ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.


അതേസമയം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആലപ്പുഴയില്‍ മാത്രമല്ല മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ ഇടിവ് തട്ടിയതായി കാണാം. കണ്ണൂരില്‍ 23,207 വോട്ടിന്റെയും എറണാകുളത്ത് 14,547 വോട്ടിന്റെയും ആലപ്പുഴയില്‍ 19451 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു യു.ഡി.എഫ് ഇതേ നിയമസഭാ പ്രദേശത്ത് നേടിയിരുന്നത്.
ബി.ജെ.പിയാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നില മെച്ചപ്പെടുത്തി. വോട്ടുനില ഇങ്ങനെ: ബ്രാക്കറ്റില്‍ 96-ലെ വോട്ട്. കണ്ണൂരില്‍ രഞ്ജിത്ത് 5665 (4519). എറണാകുളത്ത് ശോഭാ സുരേന്ദ്രന്‍ 7208 (4902). ആലപ്പുഴയില്‍ കെ. ബാബു 2247 (1118). എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ചിത്രവുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്ഥിതി ഇത്രത്തോളം മെച്ചമല്ല.


അതേസമയം പഴയ പൊന്നാനി പക വച്ച് ആലപ്പുഴയില്‍ സി.പി.ഐയെ തകര്‍ക്കാനിറങ്ങിയ പി.ഡി.പിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പി.ഡി.പിയുടെ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അഡ്വ. കെ.എ. ഹസ്സന് 1804 വോട്ടു മാത്രമേ നേടാനായുള്ളൂ.
കണ്ണൂരില്‍ ശക്തി തെളിയിക്കാനിറങ്ങിയ എസ്.ഡി.പി.ഐ എന്ന എന്‍.ഡി.എഫിന്റെ പുതു രൂപത്തിനും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. കണ്ണഞ്ചിക്കുന്ന പ്രചരണ സന്നാഹത്തോടെ മത്സരിച്ച ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്ദുള്‍ മജീദ് ഫൈസിക്ക് 3411 വോട്ടുമാത്രമേ ലഭിച്ചുള്ളൂ.


ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇടതുമുന്നണി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായിരുന്നു. സീറ്റ് പ്രശ്നത്തില്‍ ഘടകകക്ഷികള്‍ തമ്മില്‍ പോരടിക്കുകയുമായിരുന്നു. എന്നാല്‍ ഇത്തവണ ഘടകകക്ഷികള്‍ ഒത്തൊരുമയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സജീവമായി പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല.


കണ്ണൂര്‍
ആകെ വോട്ട് 1,33,326
പോള്‍ ചെയ്തത് 1,05,924
ഭൂരിപക്ഷം 12,043
എ.പി. അബ്ദുള്ളക്കുട്ടി (യു.ഡി.എഫ്) 53,987
എം.വി.ജയരാജന്‍ (എല്‍.ഡി.എഫ്) 41,944
കെ.രഞ്ജിത്ത് (ബി.ജെ.പി) 5,665
അബ്ദുള്‍ മജീദ് ഫൈസി (സ്വത) 3,411
എ.പി. അബ്ദുള്ളക്കുട്ടി
ഏനിന്റെപുരയ്ക്കല്‍ (സ്വത) 142
അബ്ദുള്ളക്കുട്ടി എ.പി.
ഡാനിഷ്മഹല്‍ (സ്വത) 95
അബ്ദുള്ളക്കുട്ടി പി.പി. (സ്വത) 92
അബ്ദുള്ളക്കുട്ടി എം.പി (സ്വത) 165
ജയരാജ് (സ്വത) 174
കെ.സുധാകരന്‍ (സ്വത) 249
2006 ലെ ഭൂരിപക്ഷം 8,613


എറണാകുളം
ആകെ വോട്ട് 1,43,091
പോള്‍ ചെയ്തത് 92,367
തപാല്‍വോട്ട് 15
അസാധു 5
ഭൂരിപക്ഷം 8,620
ഡൊമിനിക് പ്രസന്റേഷന്‍ (യു.ഡി.എഫ്) 46,119
പി.എന്‍. സീനുലാല്‍ (എല്‍.ഡി.എഫ്) 37,499
ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി) 7,208
ജെറാള്‍ഡ് ഇല്ലിപ്പറമ്പില്‍ 248
ഡൊമിനി അഗസ്റ്റിന്‍ 89
ഡൊമിനിക് ജോസഫ് 98
ഷംസുദ്ദീന്‍ 103
കെ.എസ്. സിന്ധു 214
കെ.യു. സീനുലാല്‍ 378
അരയക്കണ്ടി റോബി 140
2006 ലെ ഭൂരിപക്ഷം 5,800


ആലപ്പുഴ
ആകെ വോട്ട് 114250
പോള്‍ ചെയ്തത് 85612
തപാല്‍വോട്ട് 118
അസാധു 0
ഭൂരിപക്ഷം 4745
എ.എ. ഷുക്കൂര്‍ (യു.ഡി.എഫ്) 42707
ജി. കൃഷ്ണപ്രസാദ് (എല്‍.ഡി.എഫ്) 37,978,
കെ.ബാബു (ബി.ജെ.പി) 2247
അഡ്വ. കെ. എ ഹസന്‍ (പി.ഡി.പി) 1804
കൃഷ്ണകുമാര്‍ (സ്വത) 83
ഡോ. ജോര്‍ജ് ജോസഫ്
നൌഷാദ് ഷാഹുല്‍ ഹമീദ് (സ്വത) 31
മുരളീധരന്‍ (സ്വത) 110
പി. വിജയന്‍പിള്ള (സ്വത) 83
ഷുക്കൂര്‍ (സ്വത) 405
2006 ലെ ഭൂരിപക്ഷം 16,933

എല്‍ഡിഎഫിന്റെ അടിത്തറ ശക്തം

ദേശാഭിമാനി മുഖപ്രസംഗം

എല്‍ഡിഎഫിന്റെ അടിത്തറ ശക്തം


ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ യുഡിഎഫിനനുകൂലമായ ജനവികാരം നിലനില്‍ക്കുന്നു എന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ്. പരമ്പരാഗതമായി ജയിക്കുന്ന മണ്ഡലങ്ങളില്‍ ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഫലം യുഡിഎഫിന് നല്‍കുന്നുള്ളൂ. അതേസമയം എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഫലം തെളിയിക്കുന്നു. 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച 40 മണ്ഡലത്തില്‍ ഉറച്ച മൂന്നിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള എല്‍ഡിഎഫിന്റെ ശ്രമം വിജയിച്ചില്ല എന്നത് നേരാണ്. എന്നാല്‍, യുഡിഎഫിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.

ലോക്സഭാതെരഞ്ഞെടുപ്പില്‍ 20ല്‍ 16 സീറ്റിലും യുഡിഎഫ് ജയിച്ചതോടെ എല്‍ഡിഎഫിന്റെ ഭരണത്തിനെതിരായ വിധിയെഴുത്താണതെന്ന് വലതുപക്ഷശക്തികള്‍ വിലയിരുത്തി. ഒന്നരവര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്നുവരെ അവകാശവാദമുണ്ടായി. അത് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിരട്ടാന്‍വരെ യുഡിഎഫ് നേതൃത്വം ധിക്കാരംകാട്ടി. വ്യക്തമായ രാഷ്ട്രീയ ചായ്വോ കാഴ്ചപ്പാടോ ഇല്ലാത്ത നിഷ്പക്ഷമതികളെയുള്‍പ്പെടെ യുഡിഎഫിന്റെ അവകാശവാദം ഒരുപരിധിവരെ വിശ്വസിപ്പിക്കുന്ന നിലയയിലാണ് പ്രചാരണമരങ്ങേറിയത്. ഉപതെരഞ്ഞെടുപ്പ് ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലോക്സഭാതെരഞ്ഞെടുപ്പില്‍ 23000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഉപതെരഞ്ഞെടുപ്പില്‍ 12,000 ആയി ചുരുങ്ങി.

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളിലെത്തിയ കോഗ്രസ് നേതാക്കള്‍ ഒരുകാര്യം തുറന്നുസമ്മതിച്ചു. ലോക്സഭാതെരഞ്ഞെടുപ്പിലെ യുഡിഎഫ് അനുകൂലതരംഗം തികച്ചും താല്‍ക്കാലികമായിരുന്നു. എല്‍ഡിഎഫ് ഭരണത്തിനെതിരായ വിധിയെഴുത്തായി ലോക്സഭാതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള യുഡിഎഫിന്റെ ശ്രമം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് ഇതോടെ തെളിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വ്യാപകമായ എതിര്‍പ്രചാരണമുണ്ടായപ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും രണ്ടുലക്ഷം വോട്ടുമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നും സിപിഐ എം വിലയിരുത്തിയിരുന്നു. അതോടൊപ്പംതന്നെ, ഇത് ഗൌരവമായ തിരിച്ചടിയാണെന്നും പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, നഷ്ടപ്പെട്ട ജനസമ്മതി തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും സിപിഐയും എല്‍ഡിഎഫാകെയും പൂര്‍ണ ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചത്.

ഭരണനേട്ടം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയുംചെയ്തു. ഇതിനൊക്കെ നല്ല ഫലം ഉണ്ടായി എന്നുവേണം കരുതാന്‍. എറണാകുളം മണ്ഡലത്തില്‍ 2009 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ വി തോമസിന്റെ ഭൂരിപക്ഷം 14507 ആയിരുന്നു. അത് നിയമസഭാതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വര്‍ധിച്ചിട്ടും 8620 ആയി കുറയുകയാണുണ്ടായത്. ആലപ്പുഴയില്‍ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ 49,721 വോട്ട് 42,774 ആയി ചുരുങ്ങി. എല്‍ഡിഎഫിനാകട്ടെ 32788ല്‍ നിന്ന് 38029 ആയി വര്‍ധിക്കുകയുംചെയ്തു. കണക്കുകളെല്ലാം വ്യക്തമാക്കുന്നത് 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി ആഞ്ഞടിച്ച തരംഗം ഇന്നും നിലനില്‍ക്കുകയോ ശക്തിപ്പെടുകയോ ചെയ്തുവെന്നാണ്. കണ്ണൂര്‍ തെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥിയായി കാലുമാറ്റക്കാരന്‍ മത്സരിച്ച് ജയിച്ചത് ആരോഗ്യകരമായ ജനാധിപത്യസമ്പ്രദായത്തിനുതന്നെ കളങ്കംവരുത്തിവച്ചതാണെന്ന് കാണാതെ പൊയ്ക്കൂടാ. കാലുമാറ്റക്കാരന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.

കണ്ണൂരില്‍ കോഗ്രസിന്റെ അടിത്തറ ശക്തമായിട്ടും ഇത്രയും ഉറച്ച മണ്ഡലത്തില്‍ കാലുമാറ്റ രാഷ്ട്രീയക്കാരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോഗ്രസ് നേതൃത്വത്തിനിടയിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതാണ്. ഇനിയുള്ള നാളുകളില്‍ ഇതിനുള്ള ന്യായീകരണം കണ്ടെത്താന്‍ കോഗ്രസ് നേതൃത്വം ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും. പശ്ചിമ ബംഗാളില്‍ പത്തുനിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നതില്‍ ഒരെണ്ണത്തിലാണ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. നേരത്തെതന്നെ തൃണമൂല്‍-കോഗ്രസ് സഖ്യം വിജയിച്ച മണ്ഡലങ്ങളാണ് പത്തില്‍ ഏഴും. തൃണമൂല്‍കോഗ്രസും കോഗ്രസും മാവോയിസ്റുകളും മത മൌലികവാദ-വിഘടന ശക്തികളാകെയും യോജിച്ചാണ് അവിടെ ഇടതുപക്ഷത്തെ നേരിട്ടത്. അതിന്റെ ഫലമാണ് ഫലം. ഇതേ നിലപാട് കോഗ്രസിനെതിരെ മറ്റു കക്ഷികള്‍ എടുത്താല്‍ പാര്‍ടിക്ക് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭൂരിപക്ഷം നേടാന്‍ കഴിയില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ്-എന്‍സിപി സഖ്യത്തിന് 37 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ സഖ്യങ്ങളിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കോഗ്രസിന്റെ നീക്കം രൂക്ഷതയോടെ പുറത്തുവരുന്നതാണ് പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പുഫലം എന്ന് കാണേണ്ടതുണ്ട്. വരുംനാളുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും മുന്നണിയെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഊര്‍ജമാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളില്‍നിന്ന് ആര്‍ജിക്കാനുള്ളത്്. കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനോടൊപ്പം സ്വയം വിമര്‍ശനാത്മകമായ പരിശോധനകള്‍ അവിരാമം തുടരുകയും അവയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതും അതുല്യമാക്കുകയും എന്ന കടമയാണ് എല്‍ഡിഎഫിന് മുന്നിലുള്ളത്. അത് നിര്‍വഹിക്കുന്നതിന് പര്യാപ്തമായ സൂചനയാണ് തെരഞ്ഞെടുപ്പുഫലത്തിലുള്ളത്. യുഡിഎഫിന്റെ വിജയാഘോഷത്തേക്കാള്‍ ഉയര്‍ന്ന മൂല്യം അതിനുണ്ട്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്